പുതുവർഷത്തിൽ പുതുചരിത്രം കുറിച്ച് ഇസ്രോ; എക്സ്പോസാറ്റ് വിക്ഷേപണം വിജയം
പുതുവർഷത്തിൽ പുതുചരിത്രം കുറിച്ച് ഇസ്രോ; എക്സ്പോസാറ്റ് വിക്ഷേപണം വിജയം
Monday, January 1, 2024 10:21 AM IST
ചെന്നൈ: പുതുവത്സരദിനത്തിൽ പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്ത രഹസ്യങ്ങൾ തേടി ‌പിഎസ്എൽവിയുടെ അറുപതാമത്തെ ഉപഗ്രഹമായ എക്സ്പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എൽവി- സി 58 കുതിച്ചുയർന്നത്.

ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്സ്പോസാറ്റിനെ പിഎസ്എല്‍വിസി 58 എത്തിച്ചത്. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഐഎസ്ആര്‍ഒ ഇക്കുറി ലക്ഷ്യമിടുന്നത്.

അഞ്ചുവർഷമാണ് ഉപഗ്രഹത്തിന്‍റെ കാലാവധി. ഈ കാലയളവിൽ ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസുകളെക്കുറിച്ച് വിവരം എക്സ്പോസാറ്റ് കൈമാറും. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവീകരണത്തെ കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എക്സ്പോസാറ്റ്.




യുഎസിനു ശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണ് എക്സ്പോസാറ്റിന്‍റേത്. ഐഎസ്ആർഒയും ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തത്.

എക്സ്പോസാറ്റിനൊപ്പം തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥിനികൾ നിർമിച്ച വി-സാറ്റ് ഉൾപ്പെടെ പത്തു ചെറുഉപഗ്രഹങ്ങളും വിക്ഷേപിച്ചു. അൾട്രാവയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തലാണ് വി-സാറ്റിന്‍റെ ലക്ഷ്യം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<