വാർണർ ഷോ അവസാനിച്ചു; ഏകദിനത്തിൽ നിന്ന് വിരമിച്ച് താരം
വാർണർ ഷോ അവസാനിച്ചു; ഏകദിനത്തിൽ നിന്ന് വിരമിച്ച് താരം
Monday, January 1, 2024 3:17 PM IST
സിഡ്നി: ഏകദിനത്തിലെ വാർണർ ഷോ ഇനിയില്ല. ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിലൊരാളായ ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഏകദിനത്തിൽ നിന്നും പാഡഴിക്കാൻ താരം തീരുമാനിച്ചത്. ഇനി ട്വന്‍റി-20യിൽ മാത്രമായിരിക്കും 37 കാരനായ വാർണർ കളിക്കുക.

എന്നാൽ ആവശ്യമെങ്കിൽ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ തന്‍റെ സേവനം ആവശ്യപ്പെടുകയാണെങ്കിൽ കളിക്കാൻ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരായ ലോകകപ്പ് ഫൈനലാണ് വാർണറുടെ കരിയറിലെ അവസാന ഏകദിന മൽസരം.

ഓസ്ട്രേലിയയുടെ കിരീടനേട്ടത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് ഇനി ആഗ്രഹിക്കുന്നതെന്നും വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ താരം പറഞ്ഞു.


2009 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഡേവിഡ് വാർണർ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 161 ഏകദിനങ്ങളില്‍ നിന്നായി 45.30 ശരാശരിയിൽ 22 സെഞ്ചുറികളും 33 അര്‍ധ സെഞ്ചുറികളുമുള്‍പ്പടെ 6932 റൺസെടുത്തിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആറാമത്തെ ഓസീസ് താരമാണ് വാർണർ.

അതേസമയം, 111 ടെസ്റ്റുകളിൽ നിന്നായി 44.58 ശരാശരിയിൽ 26 സെഞ്ചുറികളുൾപ്പെടെ 8695 റൺസ് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ ഓസ്ട്രേലിയൻ താരമാണ് വാർണർ.

2023 ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 48.63 ശരാശരിയിൽ 535 റൺസാണ് വാർണർ അടിച്ചുകൂട്ടിയത്. രണ്ട് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<