ജ­പ്പാ­നി­ലെ ഭൂ­ച­ല­നം: മരിച്ചവരുടെ എണ്ണം 24 ആയി; സു­നാ­മി മു­ന്ന­റി­യി­പ്പ് പിന്‍­വ­ലി­ച്ചു
ജ­പ്പാ­നി­ലെ ഭൂ­ച­ല­നം: മരിച്ചവരുടെ എണ്ണം 24 ആയി; സു­നാ­മി മു­ന്ന­റി­യി­പ്പ് പിന്‍­വ­ലി­ച്ചു
Tuesday, January 2, 2024 11:32 AM IST
ടോ­ക്യോ: ജ­പ്പാ­നി­ല്‍ പു­തു­വ­ത്സ­ര­ദി­ന­ത്തി­ലുണ്ടാ­യ ഭൂ­ച­ല­ന­ത്തില്‍ മ­രി­ച്ച­വ­രു­ടെ എ­ണ്ണം 24 ആ­യി. നൂ­റി­ല­ധി­കം ആ­ളുക­ളെ പ­രി­ക്കു­ക­ളോ­ടെ ആ­ശു­പ­ത്രി­­യില്‍ പ്ര­വേ­ശി­പ്പിച്ചു. ദുരന്തബാധിത മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇ­ഷി­കാ­വ­യി­ലെ നോട്ടോ മേ­ഖ­ല­യി­ലാ­ണ് തിങ്കളാഴ്ച ഇ­ന്ത്യന്‍ സമ­യം ഉ­ച്ച­യ്­ക്ക് പ­ന്ത്രണ്ട­ര­യോ­ടെ ശ­ക്തമാ­യ ഭൂ­ചല­നം അ­നു­ഭ­വ­പ്പെ­ട്ടത്. 155 തുടർഭൂചലനങ്ങളാണ് ഒറ്റദിവസം കൊണ്ട് രാജ്യത്തുണ്ടായത്.

റി­ക്ടര്‍ സ്‌­കെ­യി­ലില്‍ 7.6 തീവ്ര­ത രേ­ഖ­പ്പെ­ടുത്തി­യ ഭൂക­മ്പം ഉ­ണ്ടാ­യ­തി­ന് പി­ന്നാ­ലെ ജ­പ്പാന്‍ കാ­ലാവ­സ്ഥാ ഏ­ജന്‍­സി സു­നാ­മി മു­ന്ന­റി­യി­പ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ തന്നെ പ­ടി­ഞ്ഞാ­റന്‍ തീര­ത്ത് സുനാമി തിരകൾ വീ­ശി­യ­ടി­ച്ചു.

ഒ­രു മീ­റ്റര്‍ ഉ­യ­ര­ത്തില്‍ വരെ സു­നാ­മി തി­ര­കള്‍ എ­ത്തി­. ഇതേതുടർന്ന് ആ­യി­ര­ക്ക­ണ­ക്കി­ന് ആ­ളുക­ളെ തീ­ര­പ്ര­ദേ­ശ­ത്തു­നി­ന്ന് മാ­റ്റി­പാര്‍­പ്പി­ച്ചി­രു­ന്നു.


ഇ­ഷി­കാ­വ, നൈഗറ്റ, ടൊയാ­മ പ്ര­വി­ശ്യ­ക­ളി­ലെ തീ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലാ­ണ് സു­നാ­മി സാ­ധ്യ­ത പ്രവചിച്ചിരുന്നത്. എന്നാൽ സുനാമി മുന്നറിയിപ്പുകൾ ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്.

ഭൂചലനത്തിൽ ആയിരക്കണക്കിന് വീടുകൾ തകർന്നു. 45000 വീ­ടു­ക­ളില്‍ വൈ­ദ്യു­തി ത­ട­സ­പ്പെട്ടു. ഇന്‍റര്‍­നെ­റ്റ്, ടെ­ല­ഫോണ്‍ സം­വി­ധാ­ന­ങ്ങളും പ­ല­യി­ട­ങ്ങ­ളിലും ത­ട­സ­പ്പെട്ടിരുന്നു. നിരവധി റോഡുകൾ തകർന്നിട്ടുണ്ട്.രാജ്യത്തെ ആ­ണ­വ­നി­ല­യ­ങ്ങള്‍ സു­ര­ക്ഷി­ത­മാ­ണെ­ന്ന് അ­ധി­കൃ­തര്‍ അ­റി­യിച്ചു.

അ­മേ­രി­ക്കയും ബ്രി­ട്ടനും ജ­പ്പാ­ന് സ­ഹാ­യം വാ­ഗ്­ദാ­നം ചെ­യ്­തി­ട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<