നഗരമധ്യത്തിൽ ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു; ആക്രമണം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ
നഗരമധ്യത്തിൽ ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു; ആക്രമണം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ
Tuesday, January 2, 2024 4:20 PM IST
സോൾ: ദക്ഷിണകൊറിയൻ പ്രതിപക്ഷ നേതാവ് ലീ ജെ-മ്യുംഗിനെതിരേ കത്തിയാക്രമണം. കഴുത്തിന് കുത്തേറ്റ മ്യുംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുറമുഖ നഗരമായ ബുസാനിൽ ചൊവ്വാഴ്ചയാണ് സംഭവം. ഒരു പുതിയ വിമാനത്താവളത്തിന്‍റെ സൈറ്റ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ആക്രമണമുണ്ടായത്. ഓട്ടോഗ്രാഫ് ചോദിച്ചെത്തിയ മധ്യവയസ്കൻ പൊടുന്നനെ കീശയിൽ നിന്ന് കത്തിയെടുത്ത് മ്യുംഗിന്‍റെ കഴുത്തിൽ കുത്തുകയായിരുന്നു.

ഉടൻതന്നെ ബോധരഹിതനായി വീണ മ്യുംഗിന് ഒപ്പമുണ്ടായിരുന്നവർ പ്രാഥമിക ചികിത്സ നല്കി. തുടർന്ന് രക്ഷാപ്രവർത്തകരെത്തി അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ലീക്കെതിരേ നടന്നത് ഭീകരപ്രവർത്തനമാണെന്നും ഒരു സാഹചര്യത്തിലും സംഭവിക്കാൻ പാടില്ലാത്ത, ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും ഡെമോക്രാറ്റിക് പാർട്ടി എംപി ക്വോൺ ചിൽ-സിയുംഗ് ആശുപത്രിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.


ലീയുടെ കഴുത്തിൽ ഒരു സെന്‍റിമീറ്റർ ആഴത്തിൽ മുറിവുണ്ടെന്നും അദ്ദേഹം ഇപ്പോൾ ബോധവാനാണെന്നും രക്തസ്രാവം കുറവാണെന്നും ബുസാൻ പോലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2022ൽ ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതികനായ യൂൻ സുക് യോളിനോട് ലീ പരാജയപ്പെടുകയായിരുന്നു. 2027-ൽ അദ്ദേഹം വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<