എറണാകുളം കമ്മീഷണറുടെ കസേരയിൽ സിപിഎം ഏരിയ സെക്രട്ടറി ഇരിക്കട്ടെ; പോലീസിനെതിരേ ആഞ്ഞടിച്ച് സതീശൻ
എറണാകുളം കമ്മീഷണറുടെ കസേരയിൽ സിപിഎം ഏരിയ സെക്രട്ടറി ഇരിക്കട്ടെ; പോലീസിനെതിരേ ആഞ്ഞടിച്ച് സതീശൻ
Tuesday, January 2, 2024 5:02 PM IST
കൊച്ചി: പോലീസിനെതിരേ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ വിമർശനം.

തനിക്കും സർക്കാരിനുമെതിരേ പ്രതിഷേധിക്കാൻ പാടില്ലെന്ന പുതിയ നയമാണ് മുഖ്യമന്ത്രിക്ക്. കരിങ്കൊടി കാട്ടിയവരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനാണ് പോലീസ് ശ്രമിച്ചത്. സിപിഎം ഏരിയാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് യൂത്ത് കോൺഗ്രസുകാർക്ക് നേരെ ജാമ്യമില്ലാവകുപ്പ് ചുമത്താൻ കാരണം.

ഏരിയാ സെക്രട്ടറിയുടെ വാക്കുകേട്ട് പ്രതിഷേധക്കാർക്ക് നേരെ കള്ളക്കേസുണ്ടാക്കാനായിരുന്നു പോലീസ് ശ്രമം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ കസേരയിൽ സിപിഎം ഏരിയാ സെക്രട്ടറി കയറി ഇരിക്കുന്നതാണ് നല്ലത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് സിപിഎം പ്രദേശിക നേതാക്കള്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചതും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയതും. ഉപജാപകസംഘത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി.

താൻ ഉൾപ്പടെയുള്ളവർ വിളിച്ചപ്പോഴും കമ്മീഷണർ അദ്ദേഹത്തിന്‍റെ നിസഹായവസ്ഥയാണ് പറഞ്ഞത്. പിന്നീട് എംപിയും എംഎല്‍എമാരും എറണാകുളം ഡിസിസി അധ്യക്ഷനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ പോലീസ് തയാറായത്.

കരിങ്കൊടി പ്രതിഷേധത്തിൽ എസ്എഫ്ഐയോ‌ടും യൂത്ത് കോൺഗ്രസിനോടും വ്യത്യസ്ഥ സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടിയ എസ്എഫ്ഐക്കാരും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാരും ചെയ്തത് ഒരേ കുറ്റമാണ്. എന്നിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ജാമ്യമില്ലാത്ത കേസും എസ്എഫ്ഐക്കാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന കേസുമാണ് പോലീസ് ചുമത്തിയത്. "പോയി ഗവർണറുടെ കക്കൂസ് കഴുകെടാ' എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞപ്പോള്‍ അതുകേട്ട് ഉന്നത ഉദ്യോഗസ്ഥര്‍ ചിരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു.

ബിഷപ്പുമാരെ അധിക്ഷേപിച്ച സജി ചെറിയാന്‍ രാജിവച്ച് പുറത്തുപോകണം; മന്ത്രിയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും തയാറുണ്ടോ എന്നും സതീശൻ ചോദിച്ചു. മന്ത്രിമാരെ ഉപയോഗിച്ച് ആളുകളെ അധിക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സജി ചെറിയാന്‍ ബിഷപ്പുമാര്‍ക്കെതിരെ നടത്തിയ അധിക്ഷേപം തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. നവകേരള സദസ് യുഡിഎഫ് ബഹിഷ്‌ക്കരിച്ചിട്ടും മുഖ്യമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണത്തിന് പോയ ആരെയും തങ്ങൾ അധിക്ഷേപിച്ചിട്ടില്ല.


പ്രധാനമന്ത്രിയുടെ യോഗത്തിന് പോയതിന്‍റെ പേരില്‍ സഭാമേലധ്യക്ഷന്‍മാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍റെ നടപടി ഗുരുതരമായ തെറ്റാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാന്‍ ഇത് പറഞ്ഞത്. അതുകൊണ്ടാണ് തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറാകാത്തത്. കേരളത്തില്‍ ഒരുത്തനും കൃഷി ചെയ്തില്ലെങ്കിലും കുഴപ്പമില്ല, ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും അരി വരുമെന്ന് പറഞ്ഞ മന്ത്രി പുംഗവനെയാണ് ഇവര്‍ ചുമക്കുന്നതെന്നും സതീശൻ പരിഹസിച്ചു.

സംസ്ഥാനത്തെ സർക്കാർ ആശുപത്രിയില്‍ മരുന്നുപോലും ഇല്ലാത്ത സ്ഥിതിയാണ്. സാമൂഹിക ക്ഷേമ, വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ഗുരുതരമായ ഭരണസ്തംഭനം നിലനില്‍ക്കുമ്പോഴാണ് നാട്ടുകാരില്‍ നിന്നും പണം പിരിച്ച് കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അശ്ലീലസദസ് സംഘടിപ്പിച്ചത്.

കേരള ചരിത്രത്തിലെ ഏറ്റവും ദയനീയമായ ധനപ്രതിസന്ധിയിലേക്കാണ് സര്‍ക്കാര്‍ കൂപ്പുകുത്തിയിരിക്കുന്നത്. ട്രഷറി താഴിട്ട് പൂട്ടിയിട്ടാണ് ധനമന്ത്രി 44 ദിവസവും തിരുവനന്തപുരത്ത് നിന്ന് മാറി നിന്നത്.

നവകേരള സദസിലെ കെ.എം മാണിയുടെ നാട്ടിലെ എംപിക്ക് റബറിനെ കുറിച്ച് സംസാരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലായിരുന്നു. ഇതല്ലെങ്കില്‍ പിന്നെ എന്ത് വിഷയമാണ് ചര്‍ച്ച ചെയ്യേണ്ടത്. 44 ദിവസത്തെ ആര്‍ഭാട നാടകത്തിലൂടെ ഏതെങ്കിലും ഓരാളുടെ കണ്ണീരൊപ്പാന്‍ സർക്കാരിന് സാധിച്ചിട്ടുണ്ടോ‌യെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരങ്ങളെ എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും പ്രതിഷേധിക്കും. അടിച്ചാല്‍ തിരിച്ചും കൊടുക്കും. യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം ഒരുക്കുമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<