സുകുമാര കുറുപ്പ് മോഡൽ കൊല വീണ്ടും; ഒരാൾ പിടിയിൽ
സുകുമാര കുറുപ്പ് മോഡൽ കൊല വീണ്ടും; ഒരാൾ പിടിയിൽ
Wednesday, January 3, 2024 2:39 PM IST
ചെന്നൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചയാൾ അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം. അയനവാരം സ്വദേശിയായ സുരേഷ് ഹരികൃഷ്ണയാണ് പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ച് ഒരു കോടിയുടെ ഇൻഷൂറൻസ് തുക തട്ടിക്കാനായിരുന്നു സുരേഷ് ഹരികൃഷ്ണന്‍റെ പദ്ധതി. ഇതിനായി സുരേഷ് കൃഷ്ണനോട് സാമ്യമുള്ള ഒരാളെ കണ്ടെത്താനായിരുന്നു ഇയാളുടേയും സുഹൃത്തുകളുടേയും ശ്രമം. ഒടുവിൽ 10 വർഷം മുമ്പ് സുരേഷ് കൃഷ്ണന് പരിചയമുള്ള ദില്ലി ബാബു എന്നയാളെ കണ്ടെത്തി.

ദില്ലി ബാബുവിന്‍റെ വീട്ടിൽ നിരന്തരം സന്ദർശനം നടത്തി അയാളുമായി സൗഹൃദം സ്ഥാപിച്ച സുരേഷ്, സെപ്റ്റംബർ 13ന് ഇയാളെ പുതുച്ചേരിയിലേക്ക് കൂട്ടികൊണ്ട് പോയി. പിന്നീട് ദക്ഷിണ ചെന്നൈയിലെ ചെങ്കൽപേട്ടിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഇവർ തന്നെ നിർമിച്ച കുടിലിലെത്തിച്ചു. ഇയാൾക്ക് ഉയർന്ന അളവിൽ മദ്യവും നൽകി. മദ്യലഹരിയിൽ ദില്ലിബാബു ഉറങ്ങുമ്പോൾ സുരേഷ് കുടിലിന് തീകൊളുത്തുകയായിരുന്നു.


ദില്ലി ബാബുവിനെ കാണാത്തതിനെ തുടർന്ന് മാതാവ് ലീലാവതി പോലീസ് പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കുടിലിൽ നിന്നും കണ്ടെത്തിയ മൃതദേഹം സുരേഷ് ബാബുവിന്‍റേതാണെന്ന നിഗമനത്തിൽ പോലീസ് അത് ബന്ധുക്കൾക്ക് വിട്ടുനൽകുകയും അവർ സംസ്കാരം നടത്തുകയും ചെയ്തു.

ഇതിനിടെ ദില്ലിബാബു സുരേഷിനൊപ്പം ഇറങ്ങി പോവുന്നത് കണ്ടുവെന്ന് അമ്മ ലീലാവതിയോട് ചിലർ പറഞ്ഞതോടെയാണ് കേസിലെ സത്യം ചുരുളഴിഞ്ഞത്.

ലീലാവതി ഇക്കാര്യം പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ സുരേഷും ദില്ലി ബാബുവും ഒരേസമയം ചെങ്കൽപേട്ടിലെ കുടിലിലെത്തിയതായി മനസിലായി. സെൽഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

പിന്നീട് പോലീസ് സുരേഷ് കൃഷ്ണയുടെ ഗ്രാമത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ മരിച്ചുപോയെന്ന വിവരമാണ് ബന്ധുക്കൾ നൽകിയത്. എന്നാൽ, ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ജീവനോടെയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<