ക്ലിനിക്കിൽ കൗമാരക്കാരി മരിച്ച നിലയിൽ; ഡോക്ടർക്കെതിരെ കേസ്
ക്ലിനിക്കിൽ കൗമാരക്കാരി മരിച്ച നിലയിൽ; ഡോക്ടർക്കെതിരെ കേസ്
Friday, January 5, 2024 9:39 AM IST
മുംബൈ: ക്ലിനിക്കിൽ കൗമാരക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസ്. മുംബൈയിലെ മലാഡിലാണ് സംഭവം. പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനുമാണ് ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തത്.

പെൺകുട്ടി ജോലി ചെയ്യുന്ന ക്ലിനിക്കിൽ ഡിസംബർ 28 നായിരുന്നു സംഭവം. തൂങ്ങിമരിച്ച നിലയിലായിരുന്നു പെൺകുട്ടി. വിവരമറിഞ്ഞെത്തിയ പോലീസാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

തന്‍റെ മകൾ ആത്മഹത്യ ചെയ്തിട്ടില്ലെന്നും ഡോക്ടറുടെ അപമര്യാദയായ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും പെൺകുട്ടിയുടെ മാതാവ് ആരോപിച്ചു.


പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), 376 (ബലാത്സംഗത്തിനുള്ള ശിക്ഷ), ജുവനൈൽ ജസ്റ്റിസ് ആക്ട്, കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കൽ നിയമം (പോക്‌സോ ആക്ട്) എന്നീ വകുപ്പുകൾ പ്രകാരവും ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. കേസിൽ അന്വേഷണം നടക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<