രാജ്നാഥ് സിംഗ് നാളെ ലണ്ടണിലേക്ക്; ഇന്ത്യ-യുകെ പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കും
രാജ്നാഥ് സിംഗ് നാളെ ലണ്ടണിലേക്ക്; ഇന്ത്യ-യുകെ പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കും
Sunday, January 7, 2024 4:58 PM IST
ന്യൂഡൽഹി: രണ്ട് ദിവസത്തെ ലണ്ടണ്‍ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച പുറപ്പെടും. യുകെ പ്രതിരോധമന്ത്രി ഗ്രാന്‍റ് ചാപ്സുമായി സിംഗ് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാനമായ സുരക്ഷാബന്ധങ്ങൾ ഊർജിതമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രതിരോധ മുൻകരുതലുകൾ, വ്യവസായിക സഹകരണം, ഫ്ലൈറ്റർ ജെറ്റുകൾ ഉൾപ്പെടെയുള്ള വിഷയത്തിൽ ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ട്. ഇൻഡോ പസഫിക്ക്, പശ്ചിമ ഏഷ്യ, യുക്രെയിൻ എന്നിവിടങ്ങളിലെ സ്ഥിതിഗതികളെ പറ്റിയും ചർച്ചയിൽ വിലയിരുത്തും.

ഇരുരാജ്യങ്ങൾ തമ്മിലുള്ള നിർണായക സാങ്കേതിക വിദ്യകളുടെ പങ്കിടലും വ്യാവസായിക പ്രതിരോധ ബന്ധങ്ങൾ വിപുലീകരിക്കാനും ശ്രമം നടത്തും


ഡിആർഡിഒ, ഡിപ്പാർട്ടമെന്‍റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനൊപ്പം സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ, 2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ-യുകെ പ്രതിരോധ പങ്കാളിത്തം വിപുലീകരിക്കാൻ ധാരണയായിരുന്നു.

പിന്നാലെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ജോണ്‍സണ്‍ ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ജനറൽ എക്സ്പോർട്ട് ലൈസൻസിന് രൂപം നല്കുമെന്ന് അറിയിച്ചു. അതുവഴി പ്രതിരോധ ഉപകരണങ്ങൾ കരസ്ഥമാക്കാൻ വരുന്ന കാലതാമസം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<