മലയാളികളുടെ ശ്രുതിലയസാഗരത്തിന് ഇന്ന് ശതാഭിഷേകം...
മലയാളികളുടെ ശ്രുതിലയസാഗരത്തിന് ഇന്ന് ശതാഭിഷേകം...
Wednesday, January 10, 2024 11:17 AM IST
കോട്ടയം: ശ്രുതിയും ലയവും താളവും തെറ്റാതെ സംഗീതത്തിന്‍റെ വസന്തങ്ങൾ തീർത്ത മഹാപ്രതിഭയ്ക്ക് ഇന്ന് ശതാഭിഷേകം. പൗർണമി ശോഭയോടെ വന്ന ആ വിസ്മയ ഗാനഗന്ധർവൻ ഇന്ന് 84-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ദുഃഖവും സന്തോഷവും പ്രണയവും വിരഹവുമെല്ലാം ആ ശബ്ദത്തിലൂടെ മലയാളി മനസിലേ‌‌യ്ക്ക് ഒഴുകിയെത്തി.

ഇണങ്ങുന്പോഴും പിരിയുന്പോഴും കരയുന്പോഴും ചിരിക്കുന്പോഴും കൂടെചേരുന്ന ഒരാളായി നിങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവനായി. "താമസമെന്തേ വരുവാൻ പ്രാണസഖീ എന്‍റെ മുന്നിൽ',അല്ലിയാന്പൽ കടവിലന്നരയ്ക്കു വെള്ളം, ഒരു പുഷ്പം മാത്രമെൻ പൂങ്കലയിൽ നിർത്തീടാം, വികാരനൗകുയുമായി തുടങ്ങി ഒട്ടനവധി ഗാനങ്ങൾ...

ഒരു ദിനമെങ്കിലും ആ ശബ്ദം കേൾക്കാതെ കടന്നുപോകുക എന്നത് വിരളമായിരിക്കും. ഇക്കാലയത്തിനുള്ളിൽ അര ലക്ഷത്തിലേറെ പാട്ടുകൾ യേശുദാസ് പാടിയുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. പാടിയ പാട്ടുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് യേശുദാസ് പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ ഭാഷകളിൽ യേശുദാസ് പാടാത്തത് രണ്ടു ഭാഷ‌‌യിൽ മാത്രമാണ്. കാശ്മീരി ഭാഷയിലും ആസാമീസ് ഭാഷയിലും. എട്ടു തവണ മികച്ച ഗായകനുള്ള ദേശീയ സിനിമാ പുരസ്‌ക്കാരം. വിവിധ ഭാഷകളിലായി 43 സംസ്‌ഥാന അവാർഡുകൾ . ഇതിൽ കേരള സർക്കാറിന്‍റെ മാത്രം പുരസ്‌ക്കാരം 25 തവണ നേടിയിട്ടുണ്ട് ഈ മഹാപ്രതിഭ.

കേൾക്കുന്തോറും വിസ്മയമേറുന്ന സംഗീത ജീവിതം. 1940 ജനുവരി പത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്‍റെയും എലിസബത്ത് ജോസഫിന്‍റെയും മകനായിട്ടായിരുന്നു യേശുദാസിന്‍റെ ജനനം. കാട്ടശേരി ജോസഫ് യേശുദാസ് എന്നതാണ് പൂര്‍ണനാമം. പിതാവ് അഗസ്റ്റിൻ തന്നെയായിരുന്നു ആദ്യഗുരു.

സിനിമയ്ക്ക് വേണ്ടി യേശുദാസ് ആദ്യമായി പാടിയ ഗാനം ജാതിഭേദം മതദ്വേഷം എന്ന ശ്രീനാരായണ ഗുരുവിന്‍റെ ശ്ലോകമാണ്. 1961ൽ പുറത്തിറങ്ങിയ കാൽപാടുകൾ എന്ന ചിത്രത്തിലെ ഗാനമായിരുന്നു ഇത്. 21 വയസായിരുന്നു അന്ന് യേശുദാസിന്‍റെ പ്രായം.


പിന്നീട് നിരവധി ഗാനങ്ങൾ ആ ശബ്ദത്തിലൂടെ പിറന്നു. ഒരു തരത്തിൽ പറഞ്ഞാൽ ആ ഗാനങ്ങളെല്ലാം പുണ്യം ചെയ്ത ഗാനങ്ങളായിരുന്നു എന്നു വേണം പറയാൻ. കാരണം പിറവിയെടുത്തത് ഈ ശബ്ദത്തിൽ കൂടിയാണല്ലോ എന്നതാണ് അതിന്‍റെ പ്രത്യേകത.

വയലാറിന്‍റെ ശിപാർശയിൽ ദേവരാജൻ മാഷ് ഈണമൊരുക്കിയ ‘ഭാര്യ’ എന്ന ചിത്രത്തിലെ ‘ദയാപരനായ കർത്താവേ’ എന്ന പാട്ടായിരുന്നു അദ്ദേഹത്തിന്‍റെ സംഗീതജീവിതത്തിലെ വഴിത്തിരിവ്. യേശുദാസ്-ദേവരാജൻ കൂട്ട് അവിടെ തുടങ്ങി.

കെ.പി. ഉദയഭാനുവിനായി മാറ്റിവെച്ചിരുന്ന ‘അല്ലിയാമ്പൽ കടവിൽ’ അദ്ദേഹത്തിന് സുഖമില്ലാഞ്ഞതിനാൽ യേശുദാസിന് വീണുകിട്ടി. പിന്നീട് ആ ഗാനം കേരളക്കരയാകെ അലയടിച്ചു. അങ്ങനെ ആ സ്വരം മലയാളത്തിന്‍റെ പ്രിയസ്വരമായി മാറി.

1982ൽ മാത്രം 234 ഗാനങ്ങളാണ് മലയാളസിനിമയ്ക്കായി യേശുദാസ് ആലപിച്ചത്. ദേവരാജൻ മാസ്റ്ററാണ് യേശുദാസ് പാടിയ ഗാനങ്ങളിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. 654 ഗാനമാണ് ആ കൂട്ടുകെട്ടിൽ ജന്മം കൊണ്ടത്. അങ്ങനെ തീരാത്ത ഗാനവിസ്മയമായി ആ ഗന്ധർവൻ ഇന്നും നമുക്കൊപ്പം സഞ്ചരിക്കുന്നു.

ഭാര്യ പ്രഭയ്ക്കൊപ്പം അമേരിക്ക‌യിലെ ഡാലസിലെ വീട്ടിലാണ് യേശുദാസ് ഇപ്പോൾ കഴി‌യുന്നത്. 1970ലായിരുന്നു പ്രഭയുമായുള്ള വിവാഹം. വിനോദ്, പിന്നണിഗായകനും നടനുമായ വിജയ് യേശുദാസ്, വിശാൽ എന്നിവരാണ് മക്കൾ.

പൗർണമി ശോഭയോടെ മലയാളികളുടെ മനസിൽ ആയിരം പൂർണചന്ദ്രനായി മാറിയ സംഗീതത്തിന്‍റെ അമരക്കാരന് ദീപികയുടെ ആശംസകൾ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<