എം.ടി വിമർശിച്ചത് സിപിഎമ്മിനെയും സർക്കാരിനെയും: എൻ.എസ്. മാധവൻ
എം.ടി വിമർശിച്ചത് സിപിഎമ്മിനെയും സർക്കാരിനെയും: എൻ.എസ്. മാധവൻ
Friday, January 12, 2024 5:37 PM IST
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എം.ടി. വാസുദേവൻ നായർ വിമർശിച്ചത് സർക്കാരിനെയും സിപിഎമ്മിനെയുമെന്ന് എൻ.എസ്. മാധവൻ. സിപിഎം അത്മപരിശോധന നടത്താൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇം.എം.എസിന്‍റെ ഉദാഹരമാണ് എം.ടി പറഞ്ഞത്. അദ്ദേഹത്തിന്‍റെ അജണ്ട അപൂർണമാണ്. ആൾക്കൂട്ടത്തെ സമൂഹമാക്കാൻ ഇ.എം.എസ്. എങ്ങനെ ശ്രമിച്ചെന്നായിരുന്നു എം.ടി യുടെ വിമർശനം. ഇത് കേരളത്തിലെ ഇടതുപക്ഷം സ്വീകരിക്കണമെന്നും എൻ.എസ്. മാധവൻ പറഞ്ഞു.

നേരത്തെ, കോ­ഴി­ക്കോ­ട് കേ­ര­ള ലി­റ്റ­റേ­ച്ചര്‍ ഫെ­സ്­റ്റി­വ­ലില്‍ മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജയ­നെ വേ­ദി­യി­രി­ലി­രു­ത്തി­ക്കൊ­ണ്ടാ­യി­രു­ന്നു എം.ടി വാസുദേവൻ നായരുടെ വി­മർ­ശനം. ആള്‍­ക്കൂട്ട­ത്തെ എ­ളു­പ്പം ക്ഷോ­ഭി­പ്പി­ക്കു­കയോ ആ­രാ­ധ­കര്‍ ആ­ക്കു­കയോ ചെ­യ്യാം. തെ­റ്റ് പ­റ്റി­യാല്‍ സ­മ്മ­തി­ക്കു­ന്ന ഒ­രു മ­ഹാ­ര­ഥനും ഇ­വി­ടെ­യി­ല്ലെന്നും എം.ടി പറഞ്ഞു. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പ്പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<