കാർ പാർക്ക് ചെയ്തതിനെ ചൊല്ലി സംഘർഷം; നാലുപേർ കൊല്ലപ്പെട്ടു
കാർ പാർക്ക് ചെയ്തതിനെ ചൊല്ലി സംഘർഷം; നാലുപേർ കൊല്ലപ്പെട്ടു
Tuesday, January 16, 2024 12:22 AM IST
പാറ്റ്ന: ബിഹാറിൽ കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഔറംഗബാദ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം.

കൊല്ലപ്പെട്ടവരിൽ മൂന്നുപേർ ജാർഖണ്ഡ് സ്വദേശികളാണ്. നബിനഗർ പ്രദേശത്താണ് സംഭവം നടന്നത്. തന്‍റെ കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് കടയുടമ കാർ യാത്രികരോട് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.

കുപിതരായ കാർ യാത്രികരിൽ ഒരാൾ തോക്കെടുത്ത് കടയുടമയെ വെടിവച്ചു കൊന്നു. സംഭവം കണ്ട് നിന്ന പ്രദേശവാസികൾ കാർ യാത്രികരെ വളഞ്ഞിട്ട് ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.


ജാർഖണ്ഡിലെ പലമാവു ജില്ലയിൽ നിന്നാണ് കാർ വന്നതെന്നും അതിൽ ഉണ്ടായിരുന്നവർ ഹൈദർനഗർ പ്രദേശവാസികളാണെന്നും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<