തിരിച്ചടിച്ച് പാക്കിസ്ഥാൻ; ഇറാനിൽ ഏഴിടത്ത് ആക്രമണം
തിരിച്ചടിച്ച് പാക്കിസ്ഥാൻ; ഇറാനിൽ ഏഴിടത്ത് ആക്രമണം
Thursday, January 18, 2024 10:47 AM IST
ഇസ്‌ലാമാബാദ്: മിസൈൽ ആക്രമണം നടത്തിയ ഇറാന് തിരിച്ചടി നല്കിയെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാൻ. ഇറാനുള്ളിൽ കടന്ന് ഏഴു കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് അറിയിച്ചത്. എന്നാൽ, വിഷയത്തിൽ ഇതുവരെ ഇറാൻ പ്രതികരിച്ചിട്ടില്ല.

ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. തിരിച്ചടി നല്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് പാക്കിസ്ഥാന്‍റെ നിലപാട്. ഇതോടെ മേഖലയിൽ സംഘർഷം രൂക്ഷമാകുകയാണ്.

ഇറാനിലെ സിസ്താനിലെയും ബലൂചിസ്ഥാൻ പ്രവിശ്യയിലെയും ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ രണ്ട് വിഘടനവാദി ഗ്രൂപ്പുകളുടെ പോസ്റ്റുകൾക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

"മാർഗ് ബാർ ശർമ്മാചർ" എന്ന രഹസ്യനാമത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിൽ നടത്തിയ ഓപ്പറേഷനിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ വ്യോമാക്രമണത്തിൽ നാല് കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാനിനുള്ളിൽ ലക്ഷ്യമിട്ടിരുന്ന പാക് വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരേയാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഒരു മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.

ഇറാക്കിനും സിറിയയ്ക്കും പിന്നാലെ ബുധനാഴ്ചയാണ് പാക്കിസ്ഥാനിൽ ഇറാന്‍ മിസൈൽ ആക്രമണം നടത്തിയത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പാഞ്ജർ മേഖല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജയ്ഷ് അൽ അദൽ എന്ന ഭീകരസംഘടനയുടെ രണ്ടു കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ അറിയിച്ചു.


ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി പാക്കിസ്ഥാൻ അറിയിച്ചിരുന്നു. പ്രതിഷേധസൂചകമെന്നോണം ഇറാനിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ച പാക്കിസ്ഥാൻ ഇപ്പോൾ ഇറാനിലുള്ള പാക്കിസ്ഥാനിലെ ഇറാൻ സ്ഥാനപതിയോട് തത്കാലത്തേക്ക് തിരിച്ചുവരേണ്ടെന്നും നിർദേശിച്ചു.

ഇസ്‌ലാമാബാദിലെ ഇറേനിയൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണവും തേടി. ഇറാനിൽ നടത്തിക്കൊണ്ടിരിക്കുന്നതും നടത്താനിരിക്കുന്നതുമായ ഉന്നതതല സന്ദർശനങ്ങൾ റദ്ദാക്കിയതായും പാക്കിസ്ഥാൻ അറിയിച്ചു.

അതേസമയം, തങ്ങൾ പാക് പൗരന്മാരെ ലക്ഷ്യമിട്ടിട്ടില്ലെന്നും പാക് മണ്ണിലുള്ള ഇറേനിയൻ ഭീകരരെയാണു ലക്ഷ്യമിട്ടതെന്നും ഇറേനിയൻ വിദേശകാര്യമന്ത്രി പറഞ്ഞു. ബലൂചിസ്ഥാനിൽ പ്രവർത്തിക്കുന്ന സുന്നി ഭീകരസംഘടനയാണു ജയ്ഷ് അൽ അദൽ. ഭീകരസംഘടന ഇറാനിലും പാക്കിസ്ഥാനിലും ആക്രമണം നടത്താറുള്ളതാണ്.

തിങ്കളാഴ്ച ഇസ്രേലി ചാരസംഘടനയായ മൊസാദിന്‍റെ ഇറാക്കിലെ രഹസ്യകേന്ദ്രവും സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ താവളങ്ങളും വ്യത്യസ്ത ബാലിറ്റിക് മിസൈൽ ആക്രമണങ്ങളിൽ തകർത്തതായി ഇറാനിലെ വിപ്ലവഗാർഡുകൾ നേരത്തെ അവകാശപ്പെട്ടിരുന്നു.

ആക്രമണങ്ങൾക്കു പിന്നാലെ ഇറാൻ- പാക് ബന്ധം വഷളായ സാഹചര്യത്തിൽ നിലപാട് അറിയിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനെതിരായ ഇറാന്‍റെ ആക്രമണം രണ്ടു രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<