അഭിഭാഷകനോട് മോശം പെരുമാറ്റം; എസ്ഐയെ സ്ഥലംമാറ്റിയെന്ന് ഡിജിപി ഹൈക്കോടതിയിൽ
അഭിഭാഷകനോട് മോശം പെരുമാറ്റം; എസ്ഐയെ സ്ഥലംമാറ്റിയെന്ന് ഡിജിപി ഹൈക്കോടതിയിൽ
Thursday, January 18, 2024 3:32 PM IST
കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് മോശമായി പെരുമാറിയ എസ്ഐയെ സ്ഥലംമാറ്റിയെന്ന് പോലീസ് മേധാവി ഹൈക്കോടതിയിൽ. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കൃത്യമായ നടപടി ഉണ്ടാകുമെന്നും ഡിജിപി കോടതിയെ അറിയിച്ചു.

ഓണ്‍ലൈനായാണ് ഡിജിപി കോടതിയിൽ ഹാജരായത്. പോലീസിന്‍റെ നടപടി ശരിയായി തോന്നുന്നുണ്ടോ എന്ന് ഡിജിപിയോട് കോടതി ചോദിച്ചു. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ഡിജിപി മറുപടി നൽകി.

അഭിഭാഷകനായതുകൊണ്ടാണ് മാത്രമാണ് അദ്ദേഹത്തിനു പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ സാധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു സാധാരണക്കാരൻ ആയാൽ എന്ത് ചെയ്യുമായിരുന്നുവെന്നും കോടതി ചോദിച്ചു.

എല്ലാവരോടും പോലീസ് ഇങ്ങനെയാണോ പെരുമാറെണ്ടത്. ജനങ്ങൾക്കാണ് പരമാധികാരം എന്നത് മറന്നുപോകരുതെന്നും ഡിജിപിയോട് കോടതി വ്യക്തമാക്കി.

ആലത്തൂരില്‍ പോലീസ് സ്റ്റേഷനിൽവച്ചാണ് അഭിഭാഷകനും പോലീസും തമ്മിൽ വാക്കുതർക്കമുണ്ടായത്. സംഭവത്തിൽ അഭിഭാഷകനെതിരെ പോലീസ് കേസെടുത്തിരുന്നു. അഭിഭാഷകനായ അക്വിബ് സുഹൈലിനെതിരെയാണ് കേസെടുത്തത്.


കൃത്യനിര്‍വഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ആലത്തൂര്‍, ചിറ്റൂര്‍ സ്റ്റേഷനുകളിലായി കേസെടുത്തിട്ടുള്ളത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു കൊടുക്കണമെന്ന കോടതി ഉത്തരവുമായി എത്തിയതായിരുന്നു അക്വിബ് സുഹൈല്‍.

ഇവിടെയെത്തിയ അഭിഭാഷകൻ ആലത്തൂർ എസ്ഐ റിനീഷുമായി രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോടതി ഉത്തരവ് പരിശോധിക്കണമെന്നും ‌ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനൽകാനാവില്ലെന്നുമായിരുന്നു പോലീസിന്‍റെ വാദം.

തുടർന്ന് വണ്ടി വിട്ടുതരാതിരിക്കാൻ പറ്റില്ലെന്ന് അഭിഭാഷകൻ അറിയിച്ചതോടെയാണ് എടോ, പോടോ വിളികളും കൈചൂണ്ടി ഭീഷണിയും മറ്റുമായി സംസാരം മാറിയത്. ഇതിനിടെ നീ പോടായെന്ന് എസ് ഐ പലവട്ടം പറഞ്ഞതായി അഭിഭാഷകൻ ആരോപിച്ചു. മര്യാദയ്‌ക്ക് സംസാരിക്കണമെന്നും അഭിഭാഷകൻ താക്കീത് ചെയ്‌തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<