അമിതഭാരം കയറ്റിവന്ന ട്രാക്ടർ ട്രോളി തടഞ്ഞു; പോലീസുകാർക്ക് നേരെ ആക്രമണം
അമിതഭാരം കയറ്റിവന്ന ട്രാക്ടർ ട്രോളി തടഞ്ഞു; പോലീസുകാർക്ക് നേരെ ആക്രമണം
Friday, January 19, 2024 7:19 AM IST
നൂഹ്: അമിതഭാരം കയറ്റിവന്ന ട്രാക്ടര്‍ ട്രോളി തടഞ്ഞ പോലീസുകാരെ ആക്രമിച്ച് ഗ്രാമവാസികള്‍. ഹരിയാനയിലെ നൂഹ് ജില്ലയിലെ നീംക ഗ്രാമത്തിലാണ് സംഭവം.

പ്രത്യേക പോലീസ് ഓഫീസർക്കും (എസ്പിഒ) മൂന്ന് ഹെഡ് കോൺസ്റ്റബിൾമാർക്കുമാണ് പരിക്കേറ്റത്. ആക്രമണത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് മറ്റൊരു പോലീസ് സംഘം ഗ്രാമത്തിലെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും 14 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. കണ്ടാൽ അറിയുന്ന മറ്റ് 10പേരും പ്രതിപട്ടികയിലുണ്ട്.

ബിച്ചോർ ഗ്രാമത്തിൽ നിന്നുള്ള ചില ട്രാക്ടർ ഡ്രൈവർമാർ തങ്ങളുടെ ട്രോളിയിൽ കല്ല് പൊടി കയറ്റി നീംക വഴി ഹോഡലിലേക്ക് കൊണ്ടുപോകുന്നതായി ബുധനാഴ്ച ഒരു പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബിച്ചോർ, നീംക ഗ്രാമങ്ങൾക്കിടയിൽ പൊലീസ് സംഘം ബാരിക്കേഡ് സ്ഥാപിച്ചു.


നീംക ഗ്രാമത്തിൽ നിന്ന് വന്ന ട്രാക്ടറുകൾ തടഞ്ഞുനിർത്തി പോലീസ് പരിശോധിച്ചപ്പോൾ രണ്ട് ട്രോളികളിലും അമിതഭാരമാണെന്ന് പോലീസ് കണ്ടെത്തി. ഈ ട്രാക്ടറുകൾക്കൊപ്പം ഒരു കാറുമുണ്ടായിരുന്നു.

പോലീസ് ട്രാക്ടർ ട്രോളികൾ തടഞ്ഞപ്പോൾ കാറിൽ നിന്ന് അഞ്ച് പേർ ഇറങ്ങി പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ഒരു ട്രാക്ടറും ഇവർ മോചിപ്പിച്ചു. താമസിയാതെ, സ്ത്രീകളുൾപ്പെടെയുള്ള ചില ഗ്രാമവാസികൾ അവിടെ തടിച്ചുകൂടി, പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഇവർ കല്ലെറിഞ്ഞു. പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<