സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി; എയർ ഇന്ത്യയ്ക്ക് കോടികൾ പിഴ
സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി; എയർ ഇന്ത്യയ്ക്ക് കോടികൾ പിഴ
Wednesday, January 24, 2024 4:26 PM IST
ന്യൂഡൽഹി: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നു എയർ ഇന്ത്യയ്ക്കു കോടികൾ പിഴ. ചില ദീർഘദൂര സർവീസ് നടത്തുന്ന വിമാനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. 1.10 കോടി രൂപയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിഴ ചുമത്തിയത്.

വിവിധ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് എയർ ഇന്ത്യ ജീവനക്കാരൻ തന്നെ വിമാനക്കമ്പനിക്കെതിരെ റിപ്പോർട്ട് നൽകിയതായി ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റിപ്പോർട്ട് സമഗ്രമായി പരിശോധിച്ചതായും ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായും ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു.


ചില സുപ്രധാന ദീർഘദൂര റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തുന്ന വിമാനങ്ങളിൽ സുരക്ഷാ ലംഘനങ്ങൾ നടന്നുവെന്നാണ് ആരോപണം. എയർ ഇന്ത്യ ലിമിറ്റഡിന്‍റെ മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയി ശേഷമാണ് പിഴ ചുമത്തിയത്.
Related News
<