കേരള ബ്ലാസ്റ്റേഴ്സ് കപ്പ് നേടുമോ...? മഞ്ഞപ്പടയെ കാത്തിരിക്കുന്നത് കഠിന വഴി...
കേരള ബ്ലാസ്റ്റേഴ്സ് കപ്പ് നേടുമോ...? മഞ്ഞപ്പടയെ കാത്തിരിക്കുന്നത് കഠിന വഴി...
Friday, February 2, 2024 2:48 PM IST
അനീഷ് ആലക്കോട്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളത്തിന്‍റെ ഏക സാന്നിധ്യമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 2014-ൽ ഐഎസ്എൽ പിറവിയെടുത്തനാൾ മുതൽ കേരള ബ്ലാസ്റ്റേഴ്സ് കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പിലാണ്. ഇൻസ്റ്റഗ്രാം ഇൻട്രാക്ഷനിൽ ലോകത്തിൽ ആദ്യ നൂറിലും ഏഷ്യയിൽ രണ്ടാം സ്ഥാനത്തും ഉള്ള ക്ലബാണ് ബ്ലാസ്റ്റേഴ്സ്.

2023 ഒക്ടോബറിൽ പുറത്തുവന്ന കണക്ക് അനുസരിച്ച് 25.2 മില്യൺ ഇൻട്രാക്ഷനാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഇൻസ്റ്റയിൽ നടന്നത്. 81.9 മില്യൺ ഇൻട്രാക്ഷൻ നടന്ന പോർച്ചുഗൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി പ്രൊ ലീഗ് ടീമായ അൽ നസർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനു മുന്നിലുള്ള ഏക ഏഷ്യൻ ക്ലബ്.

സോഷ്യൽ മീഡിയയിലെ ശക്തി ഇതുവരെ കളത്തിൽ കാണിക്കാൻ കൊച്ചി ക്ലബ്ബിനു സാധിച്ചിട്ടില്ല. മൂന്ന് തവണ ഐഎസ്എൽ ഫൈനൽ കളിച്ചത് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇക്കാലമത്രയുമായി എടുത്തു പറയാനുള്ളത്. ഐഎസ്എല്ലിൽ നിലവിൽ കളിക്കുന്ന 12 ക്ലബുകളിൽ ഒരു ട്രോഫിപോലും ഇല്ലാത്ത മൂന്ന് ക്ലബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നതാണ് ശ്രദ്ധേയം.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഐ ലീഗിൽനിന്ന് 2023-24 സീസണിൽ സ്ഥാനക്കയറ്റം ലഭിച്ച് എത്തിയ പഞ്ചാബ് എഫ്സി എന്നീ ടീമുകൾക്കാണ് രാജ്യത്തെ സുപ്രധാന കിരീടങ്ങളിൽ ഇതുവരെ എത്താൻ സാധിക്കാത്തത് (ഐ ലീഗ് രണ്ടാം ഡിവിഷൻ ആക്കപ്പെട്ടശേഷമുള്ള കണക്ക്).

2020-21 സീസൺ മുതൽ ഐഎസ്എൽ വേദിയിലേക്ക് എത്തിയ ഈസ്റ്റ് ബംഗാൾ 2024 സീസൺ സൂപ്പർ കപ്പ് സ്വന്തമാക്കിയെന്നതും ബ്ലാസ്റ്റേഴ്സിന്‍റെ കിരീട ദൗർഭാഗ്യത്തിന് ആക്കംകൂട്ടുന്നു. ഐഎസ്എല്ലിന്‍റെ തുടക്കം മുതൽ ഉള്ളതും ഇപ്പോൾ നിലനിൽക്കുന്നതുമായ ക്ലബ്ബുകളെ എടുത്താൽ നോർത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റേഴ്സും മാത്രമാണ് ഇതുവരെ ഒരു ട്രോഫി പോലും സ്വന്തമാക്കാത്തത് എന്നതും ശ്രദ്ധേയം.

2023-24 സീസൺ

സൂപ്പർ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ കേരള ബ്ലാസ്റ്റേഴ്സിനു മുന്നിൽ 2023-24 ഐഎസ്എൽ സീസണിൽ രണ്ട് ട്രോഫികളാണുള്ളത്. ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡും ചാംപ്യൻഷിപ്പും. 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ട് ജയം, രണ്ട് സമനില, രണ്ട് തോൽവി എന്നിങ്ങനെയുള്ള പ്രകടനവുമായി 26 പോയിന്‍റോടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.


ഈ ഒന്നാം സ്ഥാനം നിലനിർത്താൻ സാധിച്ചാൽ ലീഗ് വിന്നേഴ്സ് ഷീൽഡിലൂടെ കന്നിക്കിരീടത്തിലെത്താൻ മഞ്ഞപ്പടയ്ക്കു സാധിക്കും. 10 മത്സരങ്ങളിൽ 24 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള എഫ് സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഒന്നാം സ്ഥാനത്തിന് നിലവിൽ ഭീഷണി സൃഷ്ടിക്കുന്നത്. പ്ലേ ഓഫ് കടന്ന് ഫൈനലിൽ ജയിച്ചാൽ മാത്രമേ ചാംപ്യൻഷിപ്പ് ലഭിക്കൂ.

ഈ സീസണിൽ ശേഷിക്കുന്ന 10 മത്സരങ്ങളിൽ നാല് എണ്ണം മാത്രമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടിൽ ഉള്ളതെന്നതും വെല്ലുവിളിയാണ്. ഫെബ്രുവരി രണ്ടിന് ഒഡീഷ എഫ് സിക്ക് എതിരേയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

ഡിസംബർ 27ന് എവേ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റിനെ 1 - 0 നു കീഴടക്കിയശേഷം ഐഎസ്എൽ വേദിയിൽ ബ്ലാസ്റ്റേഴ്സ് ആദ്യമായി ഇറങ്ങുന്ന മത്സരമാണ് ഒഡീഷയ്ക്കെതിരായത്. 12 മത്സരങ്ങളിൽ 24 പോയിന്‍റുമായി നിലവിൽ മൂന്നാം സ്ഥാനത്താണ് ഒഡീഷ. മത്സരം ഒഡീഷയുടെ തട്ടകത്തിലാണെന്നത് ബ്ലാസ്റ്റേഴ്സിന്‍റെ മുന്നിലെ വഴി കഠിനമാക്കുന്നു.

പഞ്ചാബ് (ഫെബ്രുവരി 12), ഗോവ (ഫെബ്രുവരി 25), മോഹൻ ബഗാൻ (മാർച്ച് 13), ഈസ്റ്റ് ബംഗാൾ (ഏപ്രിൽ മൂന്ന്) ക്ലബുകൾക്ക് എതിരായ മത്സരങ്ങൾ മാത്രമാണ് കൊച്ചി ജവഹർലാൽ നെഹ്റു മൈതാനത്തുള്ളത്. ഏപ്രിൽ 12ന് ഹൈദരാബാദ് എഫ്സിക്ക് എതിരായ എവേ പോരാട്ടത്തോടെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലീഗ് സീസൺ അവസാനിക്കുക.

നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് 2023-24 സീസണിൽത്തന്നെ കേരള ബ്ലാസ്റ്റേഴ്സ് കന്നിക്കിരീടത്തിൽ എത്തട്ടേ എന്ന പ്രാർഥനയിലാണ് ക്ലബ് ആരാധകർ.


ബ്ലാസ്റ്റേഴ്സിന്‍റെ ശേഷിക്കുന്ന ലീഗ് റൗണ്ട്

ഫെബ്രുവരി 2: ഒഡീഷ x ബ്ലാസ്റ്റേഴ്സ്, 7.30 pm

ഫ്രെബ്രുവരി 12: ബ്ലാസ്റ്റേഴ്സ് x പഞ്ചാബ്, 7.30 pm

ഫെബ്രുവരി 16: ചെന്നൈയിൻ x ബ്ലാസ്റ്റേഴ്സ്, 7.30 pm

ഫെബ്രുവരി 25: ബ്ലാസ്റ്റേഴ്സ് x ഗോവ, 7.30 pm

മാർച്ച് 2: ബംഗളൂരു x ബ്ലാസ്റ്റേഴ്സ്, 7.30 pm

മാർച്ച് 13: ബ്ലാസ്റ്റേഴ്സ് x മോഹൻ ബഗാൻ, 7.30 pm

മാർച്ച് 30: ജംഷഡ്പുർ x ബ്ലാസ്റ്റേഴ്സ്, 7.30 pm

ഏപ്രിൽ 03: ബ്ലാസ്റ്റേഴ്സ് x ഈസ്റ്റ് ബംഗാൾ, 7.30 pm

ഏപ്രിൽ 06: നോർത്ത് ഈസ്റ്റ് x ബ്ലാസ്റ്റേഴ്സ്, 7.30 pm

ഏപ്രിൽ 12: ഹൈദരാബാദ് x ബ്ലാസ്റ്റേഴ്സ്, 7.30 pm
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<