ഗുണ്ടാത്തലവൻ ഗോൾഡി ബ്രാറിന്‍റെ കൂട്ടാളികൾ പിടിയിൽ
ഗുണ്ടാത്തലവൻ ഗോൾഡി ബ്രാറിന്‍റെ കൂട്ടാളികൾ പിടിയിൽ
Monday, February 5, 2024 7:01 AM IST
അമൃത്സർ: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഗോൾഡി ബ്രാറിന്‍റെ മൂന്ന് കൂട്ടാളികൾ അറസ്റ്റിൽ. പഞ്ചാബ് പോലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയതെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

പഞ്ചാബിലെ ബാനൂരിലെ കലോളിയ സ്വദേശി ഗുജ്ജർ എന്ന അമൃതപാൽ സിംഗ്, ബാനൂരിലെ ദേവിനഗർ അബ്രവ സ്വദേശി കമൽപ്രീത് സിംഗ്, ദേരാ ബസിയിലെ അമ്രാല സ്വദേശി പ്രേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

പഞ്ചാബിൽ കൊലപാതകശ്രമം, പിടിച്ചുപറി, കവർച്ച, ആയുധനിയമം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ക്രിമിനൽ കേസുകൾ ഇവർക്കെതിരെയുണ്ട്. ജനുവരി 19ന് ചണ്ഡീഗഡിലെ സെക്ടർ അഞ്ചിൽ ഒരു വ്യവസായിയുടെ വീടിനുനേരെ നടന്ന വെടിവയ്പ്പിലും ഇവർക്കു പങ്കുണ്ട്.


ആന്‍റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചണ്ഡീഗഡ് പോലീസുമായി ചേർന്ന് പോലീസ് സംഘങ്ങൾ ബീഹാറിൽ നിന്ന് ഉത്തർപ്രദേശിലേക്കുള്ള യാത്രാമധ്യേ ഇവരെ പിന്തുടരുകയും ലോക്കൽ പോലീസിന്‍റെ സഹായത്തോടെ ഗോരഖ്പൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ച് പിടികൂടുകയും ചെയ്തതായി ഡിജിപി യാദവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<