ഡോ.വന്ദന ദാസ് വ­ധ­ക്കേ­സില്‍ സി­ബി­ഐ അ­ന്വേ­ഷ­ണ­മില്ല; പ്രതിയുടെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി
ഡോ.വന്ദന ദാസ് വ­ധ­ക്കേ­സില്‍ സി­ബി­ഐ അ­ന്വേ­ഷ­ണ­മില്ല; പ്രതിയുടെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി
Tuesday, February 6, 2024 10:52 AM IST
കൊച്ചി: ഡോ. വന്ദ­നാ ദാ­സ് വ­ധ­ക്കേ­സില്‍ സി­ബി­ഐ അ­ന്വേ­ഷ­ണ­മില്ല. കേ­സില്‍­ സി­ബി­ഐ അ­ന്വേ­ഷണം ആവശ്യ­പ്പെ­ട്ട് വ­ന്ദ­ന­യു­ടെ പി­താ­വ് നല്‍കി­യ ഹര്‍­ജി ഹൈ­ക്കോട­തി തള്ളി.

അ­പൂര്‍­വമാ­യ മ­റ്റെ­ന്തെ­ങ്കിലും സാ­ഹ­ച­ര്യ­ത്തില്‍ മാ­ത്ര­മാ­ണ് കേ­സ് സി­ബി­ഐ­ക്ക് വി­ടാന്‍ കോ­ട­തി­ക്ക് ക­ഴി­യു­ക. കേ­സില്‍ അ­പൂര്‍­വമാ­യ സാ­ഹ­ച­ര്യ­മി­ല്ലെ­ന്ന് കോട­തി നി­രീ­ക്ഷി­ച്ചു.

പെ­ട്ടെ­ന്നു­ള്ള പ്ര­കോ­പ­ന­ത്തില്‍ ഒ­രാള്‍ ചെ­യ്­ത കു­റ്റ­കൃ­ത്യ­മാ­ണിത്. അ­യാള്‍ പൊ­തു­ജ­ന­ങ്ങള്‍­ക്ക് നേ­രെ പ്ര­തി­ഷേ­ധം ന­ട­ത്തു­ന്ന സാ­ഹ­ച­ര്യ­വു­മു­ണ്ടാ­യി­ല്ല.

പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തി­ല്‍ എ­ന്തെ­ങ്കിലും വീ­ഴ്­ച ക­ണ്ടെ­ത്തി­യി­ട്ടി­ല്ലെന്നും കോട­തി വ്യ­ക്ത­മാക്കി. നിലവിലെ അ­ന്വേ­ഷ­ണ­ത്തി­ല്‍ തൃപ്തി രേഖപ്പെടുത്തിയ കോടതി ഹർജി തള്ളുകയായിരുന്നു.


അതേസമയം പ്ര­തി­ സ­ന്ദീ­പിന്‍റെ ജാ­മ്യാ­പേ­ക്ഷയും കോട­തി തള്ളി. കേസിൽ കു­റ്റ­പത്രം സ­മര്‍­പ്പി­ച്ച് ക­ഴി­ഞ്ഞ സാ­ഹ­ച­ര്യ­ത്തില്‍ ത­നി­ക്ക് ജാ­മ്യം അ­നു­വ­ദി­ക്ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ടാ­ണ് ഇ­യാള്‍ കോ­ട­തി­യെ സ­മീ­പി­ച്ചത്.

കഴിഞ്ഞ മേയ് 10നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പോലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ഉള്‍പ്പെടെ അഞ്ചുപേരെ കുത്തുകയായിരുന്നു.

അക്രമത്തില്‍ കഴുത്തിനും നെഞ്ചിനും പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<