മധ്യപ്രദേശിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; രണ്ടുപേർ അറസ്റ്റിൽ
മധ്യപ്രദേശിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; രണ്ടുപേർ അറസ്റ്റിൽ
Wednesday, February 7, 2024 6:58 AM IST
ഭോ­പ്പാല്‍: മ­ധ്യ­പ്ര­ദേ­ശി­ലെ പ­ട­ക്ക നിര്‍­മാ­ണ­ശാ­ല­യി­ലുണ്ടായ സ്‌­ഫോ­ട­ന­വുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. പടക്ക നിർമാണശാലയുടെ ഉടമകളായ രാജേഷ് അഗർവാൾ, സോമേഷ് അഗർവാൾ എന്നിവരെ രാജ്ഗഢ് ജില്ലയിലെ സാരംഗ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

നരഹത്യയ്ക്കും മറ്റ് കുറ്റങ്ങൾക്കുമാണ് ഇവർക്കെതിരെ കേസെടുത്ത്. സംഭവവുമായി ബന്ധപ്പെട്ട് റഫീഖ് ഖാൻ എന്ന ഒരാളെ കൂടി കസ്റ്റഡിയിലെടുത്തതായി ഹർദ പോലീസ് സൂപ്രണ്ട് (എസ്പി) സഞ്ജീവ് കാഞ്ചൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 304 (കൊലപാതകമല്ലാത്ത നരഹത്യയ്‌ക്കുള്ള ശിക്ഷ), 308 (മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കുള്ള ശിക്ഷ), 34 (പൊതു ഉദ്ദേശ്യത്തിനായി നിരവധി ആളുകൾ ചെയ്‌ത പ്രവൃത്തികൾ) എന്നിവ പ്രകാരം കേസെടുത്തു.


ഹർദ ടൗണിന്‍റെ പ്രാന്തപ്രദേശത്തുള്ള മഗർധ റോഡിലെ ബൈരാഗഡ് പ്രദേശത്താണ് സംഭവം നടന്നത്. അപകടത്തിൽ 11പേർ മരിക്കുകയും 174 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇ­തില്‍ പ­ല­രു­ടെയും നി­ല ഗു­രു­ത­ര­മാ­ണെ­ന്നാ­ണ് വി­വ­രം.

മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് സർക്കാർ അറിയിച്ചു. ര­ണ്ട് കിലോ­മീ­റ്റര്‍ വ­രെ സ്‌­ഫോ­ട­ന­ത്തി­ന്‍റെ പ്ര­കമ്പ­നം കേ­ട്ടു. സ്‌­ഫോ­ട­ന­മു­ണ്ടാ­കാ­നു­ള്ള കാര­ണം എ­ന്താ­ണെ­ന്ന് വ്യ­ക്ത­മാ­യി­ട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<