ദക്ഷിണാഫ്രിക്കയ്ക്കെതിരേ കിവീസിന് കൂറ്റൻ ജയം; പോയിന്‍റ് പട്ടികയിൽ ഒന്നാമത്
ദക്ഷിണാഫ്രിക്കയ്ക്കെതിരേ കിവീസിന് കൂറ്റൻ ജയം; പോയിന്‍റ് പട്ടികയിൽ ഒന്നാമത്
Wednesday, February 7, 2024 1:07 PM IST
മൗണ്ട് മാംഗനൂയി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 281 റണ്‍സിന്‍റെ കൂറ്റൻ ജയം. നാലാം ദിനം 529 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 247 റണ്‍സിന് പുറത്തായി.

58 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ കെയ്ൽ ജാമിസണും 59 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്‍റ്നറുമാണ് സന്ദർശകരെ എറിഞ്ഞിട്ടത്. 87 റണ്‍സെടുത്ത ഡേവിഡ് ബെഡിംഗ്ഹാമിനു മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പിടിച്ചുനില്ക്കാനായത്.

നേരത്തെ ന്യൂസിലൻഡ് നാലിന് 179 റൺസ് എന്ന നിലയിൽ രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. റൺമല പിന്തുടർന്ന് രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തുടക്കത്തിൽ അടിപതറി. സ്കോർബോർഡിൽ വെറും അഞ്ചുറൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഓപ്പണർമാരായ എഡ്വേർഡ് മൂർ (പൂജ്യം), നായകൻ നീൽ ബ്രാൻഡ് (മൂന്ന്) എന്നിവർ കൂടാരംകയറി.

പിന്നാലെ ക്രീസിൽ ഒന്നിച്ച റയ്നാർഡ് വാൻ ടോൻഡറും സുബൈർ ഹംസയും ചേർന്ന് സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 63 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 68ൽ നില്ക്കേ ടോൻഡറെ (31) പുറത്താക്കി ജാമിസൺ കൂട്ടുകെട്ട് പൊളിച്ചു. തന്‍റെ അടുത്ത ഓവറിൽ സുബൈറിനെയും (36) പുറത്താക്കി ജാമിസൺ സന്ദർശകരെ ഞെട്ടിച്ചു.

നാലുവിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിൽ ഉലഞ്ഞ ദക്ഷിണാഫ്രിക്കയെ ഡേവിഡ് ബെഡിംഗ്ഹാം- കീഗൻ പീറ്റേഴ്സൺ സഖ്യമാണ് നൂറുകടത്തിയത്. ഇരുവരും ചേർന്ന് 105 റൺസ് കൂട്ടുകെട്ട് പടുത്തുടർത്തി. 87 റൺസെടുത്ത ബെഡിംഗ്ഹാമിനെയും 16 റൺസെടുത്ത പീറ്റേഴ്സണെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ജാമിസൺ തിരിച്ചെത്തിയതോടെ ന്യൂസിലൻഡ് വിജയം മണത്തു.


പിന്നീട് കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. ക്ലൈഡ് ഫോർട്വിൻ (11), ഡ്വെൻ ഒലിവർ (ഒന്ന്), ഷെപ്പോ മൊറേക്കി (ആറ്), ഡെയ്ൻ പീറ്റേഴ്സൺ (15) എന്നിവർ ചെറുത്തുനില്പ് കൂടാതെ കീഴടങ്ങിയതോടെ ആസന്നമായ തോൽവി ദക്ഷിണാഫ്രിക്ക ഏറ്റുവാങ്ങി. അവസാനത്തെ മൂന്നുവിക്കറ്റും വീഴ്ത്തി മിച്ചൽ സാന്‍റ്നറാണ് ആതിഥേയരുടെ ജയം വേഗത്തിലാക്കിയത്. 34 റൺസുമായി റുവാൻ ഡി സ്വാർട്ട് പുറത്താകാതെ നിന്നു.

വമ്പന്‍ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളില്‍ ഓസ്ട്രേലിയയെയും ഇന്ത്യയെയും പിന്തള്ളി ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തേക്ക് കയറി. ഇതുവരെ കളിച്ച മൂന്ന് ടെസ്റ്റില്‍ രണ്ട് ജയവും ഒരു പരാജയമുള്ള ന്യൂസിലന്‍ഡിന് 24 പോയിന്‍റാണുള്ളത്. 10 ടെസ്റ്റില്‍ ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമുൾ‌പ്പെടെ 66 പോയിന്‍റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്താണ്.

ആറ് ടെസ്റ്റില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 38 പോയന്‍റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തുനിന്ന് മൂന്നിലേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യക്ക് പിന്നിലായി ബംഗ്ലാദേശും പാകിസ്ഥാനുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. തോല്‍വിയോടെ 12 പോയിന്‍റുമായി ദക്ഷിണാഫ്രിക്ക ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഇന്ത്യക്കെതിരായ പരമ്പര കളിക്കുന്ന ഇംഗ്ലണ്ട് എട്ടാം സ്ഥാനത്താണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<