കർണാടകയിൽ യുവാവിനെ പ്രായപൂർത്തിയാകാത്ത കുട്ടികൾ കുത്തിപ്പരിക്കേൽപ്പിച്ചു‌‌‌‌
കർണാടകയിൽ യുവാവിനെ പ്രായപൂർത്തിയാകാത്ത കുട്ടികൾ കുത്തിപ്പരിക്കേൽപ്പിച്ചു‌‌‌‌
Thursday, February 8, 2024 3:57 AM IST
ബംഗുളൂരു: അപകടകരമായ രീതിയിൽ സൈക്കിൾ ഓടിച്ചതിന് ശകാരിച്ച യുവാവിനെ പ്രായപൂർത്തിയാകാത്ത കുട്ടികൾ കുത്തിപ്പരിക്കേൽപ്പിച്ചു. കർണാടകയിലെ ഷിമോഗ ജില്ലയിലെ ശികാരിപുര പട്ടണത്തിലാണ് സംഭവം.

കോളജിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സുശീലി(23)നാണ് കുത്തേറ്റത്. ഇയാളുടെ നെഞ്ചിലും വയറിലും കുത്തേറ്റിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് അവർ അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം വളർത്തുനായയുമായി നടക്കാൻ ഇറങ്ങിയപ്പോഴാണ് 16 വയസുകാരനായ ഒരു കുട്ടി സൈക്കിളിൽ അപകടകരമായ രീതിയിൽ അഭ്യാസം നടത്തുന്നത് സുശീൽ കണ്ടത്.


ഇയാൾ കുട്ടിയെ ശകാരിച്ചു. തു‌ടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവസ്ഥലത്ത് നിന്നും പോയ കുട്ടി സുഹൃത്തുക്കളെയും കൂട്ടി സുശീലിന്‍റെ വീടിനു പുറത്ത് വന്നുനിന്നു.

വീടിനു മുന്നിലെത്തിയ സുശീലിനെ കുട്ടികൾ കത്തികൊണ്ട് കുത്തിയശേഷം ഓടിരക്ഷപെടുകയായിരുന്നു. പരിക്കേറ്റ സുശീലിനെ സമീപത്തുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്.

കൊല്ലപ്പെട്ടയാളും പ്രതിയും തമ്മിൽ പരിചയമില്ലെന്ന് പോലീസ് പറഞ്ഞു. കേസിലെ മൂന്നുപ്രതികളെയും പിടികൂടിയെന്നും നാലാമനെ പിടികൂടാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<