സർക്കാരിന്‍റെ അഴിമതി മറച്ചുവയ്ക്കാനാണ് കേന്ദ്രം അവഗണിക്കുന്നുവെന്ന പ്രചരണം: വി.ഡി. സതീശൻ
സർക്കാരിന്‍റെ അഴിമതി മറച്ചുവയ്ക്കാനാണ് കേന്ദ്രം അവഗണിക്കുന്നുവെന്ന പ്രചരണം: വി.ഡി. സതീശൻ
Thursday, February 8, 2024 12:27 PM IST
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നും 57,800 കോടി രൂപ കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും ഊതിപ്പെരുപ്പിച്ച ഈ കണക്ക് നിയമസഭയിൽ പ്രതിപക്ഷം പൊളിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

പിണറായി സർക്കാറിന്‍റെ കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാർ അവഗണിക്കുന്നുവെന്ന പ്രചാരണം നടത്തുന്നതെന്നും സുപ്രീംകോടതിയിലും ഡൽഹിയിലും കേരള നിയമസഭയിലും പരസ്പര വിരുദ്ധ കാര്യങ്ങളാണ് സർക്കാർ പറയുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ധനപ്രതിസന്ധിയുടെ ഒരുപാട് കാര്യങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര സർക്കാർ അവഗണന. നികുതി പിരിവിലെ പരാജയവുംകെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയുമാണ് കേരളത്തെ ഈ അവസ്ഥയിലെത്തിച്ചത്. അഞ്ച് മാസമായി പെൻഷൻ കൊടുക്കുന്നില്ല. സാമൂഹ്യക്ഷേമ, വികസന പ്രവർത്തനം ഒന്നും നടക്കുന്നില്ല. ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിയിട്ടു.


വി. മുരളീധരനും മുഖ്യമന്ത്രിയും രാത്രിയിൽ വിളിച്ച് ഒത്തുതീർപ്പ് നടത്തും. സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ഒത്തുതീർപ്പിന്‍റെ ഇടനിലക്കാരൻ മുരളീധരനാണ്. അതിനു പകരമായാണ് സുരേന്ദ്രനെ കള്ളപ്പണക്കേസിൽ രക്ഷിച്ചത്. മുരളീധരൻ പല വർത്തമാനാണ് പറയുന്നത്. ഞങ്ങൾക്ക് ഒന്നേയുള്ളുവെന്നും വി.ഡി. സതീശൻ വ‍്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<