സംഭാവനകൾ വളരെ വലുത്; മൻമോഹൻ സിംഗിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി
സംഭാവനകൾ വളരെ വലുത്; മൻമോഹൻ സിംഗിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി
Thursday, February 8, 2024 2:55 PM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാരുടെ വിടവാങ്ങൽ ചടങ്ങിലാണ് മോദി, മൻമോഹൻ സിംഗിനെ വാനോളം പുകഴ്ത്തിയത്.

"സഭയിലെ വോട്ടെടുപ്പിനിടെ, ട്രഷറി ബെഞ്ച് വിജയിക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ ഡോ. മൻമോഹൻ സിംഗ് തന്‍റെ വീൽചെയറിൽ വന്ന് വോട്ട് രേഖപ്പെടുത്തി. ഒരു അംഗം തന്‍റെ കടമകളിൽ ജാഗ്രത പുലർത്തുന്നതിന്‍റെ ഉദാഹരണമാണിത്'. മോദി പറഞ്ഞു.

മൻമോഹൻ സിംഗ് ആരെയാണ് പിന്തുണയ്ക്കുന്നത് എന്നതിനെക്കുറിച്ചല്ല, അദ്ദേഹം ഈ ജനാധിപത്യത്തെ ശക്തിപ്പെടുത്തുക മാത്രമായിരുന്നുവെന്ന് താൻ വിശ്വസിക്കുന്നുവെന്നു. ഞങ്ങളെ നയിക്കാൻ അദ്ദേഹത്തിന് ദീർഘായുസുണ്ടാകട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

നേതാവെന്ന നിലയിലും പ്രതിപക്ഷത്തായാലും മൻമോഹൻ സിംഗ് നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. "പ്രത്യയശാസ്ത്രപരമായ ഭിന്നതകൾക്ക് ആയുസ് കുറവാണ്. എന്നാൽ ഇത്രയും കാലം മൻമോഹൻ സിംഗ് ഈ സഭയെയും രാജ്യത്തെയും നയിച്ച രീതിയും നമ്മുടെ ജനാധിപത്യത്തെക്കുറിച്ചുള്ള ഓരോ ചർച്ചകളിലും അദ്ദേഹം നൽകിയ സംഭാവനകൾ ഓർമിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തുടർന്ന് സംസാരിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മൻമോഹൻ സിംഗിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞു.

ഓഗസ്റ്റിൽ, ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമങ്ങൾ ഉണ്ടാക്കാൻ കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്ന സുപ്രധാന ബില്ലിന്‍റെ ചർച്ചയ്ക്കിടെ സിംഗ് വീൽ ചെയറിൽ പാർലമെന്‍റിൽ എത്തിയിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ സമയത്തും അദ്ദേഹം വോട്ട് ചെയ്യാൻ വീൽ ചെയറിൽ എത്തിയിരുന്നു.

ആറ് തവണ എംപിയായ മൻമോഹൻ സിംഗ് 2004 മുതൽ 2014 വരെ രാജ്യത്തിന്‍റെ 13-ാമത് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി.വി. നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയും 1982-1985 കാലഘട്ടത്തിൽ ആർബിഐ ഗവർണറുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<