അ­ടി­മാ­ലി­യിലെ പ്ര­തി­ഷേധം; ക­ട­യ്­ക്ക് മു­ന്നി­ലെ ബോര്‍­ഡ് മാ­റ്റാന്‍ സി­പി­എം നേ­താ­ക്കള്‍ ആ­വ­ശ്യ­പ്പെ­ട്ടെ­ന്ന് ദ­മ്പ­തി­കള്‍
അ­ടി­മാ­ലി­യിലെ പ്ര­തി­ഷേധം; ക­ട­യ്­ക്ക് മു­ന്നി­ലെ ബോര്‍­ഡ് മാ­റ്റാന്‍ സി­പി­എം നേ­താ­ക്കള്‍ ആ­വ­ശ്യ­പ്പെ­ട്ടെ­ന്ന് ദ­മ്പ­തി­കള്‍
Friday, February 9, 2024 11:58 AM IST
ഇ­ടുക്കി: ക്ഷേമ പെൻഷൻ മുടങ്ങിയതില്‍ പ്രതിഷേധിച്ച അ­ടി­മാ­ലി­യി­ലെ വൃ­ദ്ധ ദ­മ്പ­തികളോട് കടയ്ക്ക് മുന്നിൽ സ്ഥാപിച്ച ബോർഡ് മാറ്റാൻ സി­പി­എം നേ­താ­ക്കള്‍ ആ­വ­ശ്യ­പ്പെ­ട്ടെ­ന്ന് പരാതി. ദയാവധത്തി­ന് ത­യാ­റാ­ണെന്ന ബോര്‍­ഡ് ഇവിടെനിന്ന് മാറ്റണമെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടെന്ന് ദന്പതികൾ പറഞ്ഞു.

ഇവർ ആയിരം രൂപയും നൽകിയെന്നും ദന്പതികൾ പ്രതികരിച്ചു. പ്ര­ശ്‌­ന­ത്തി­ന് പ­രി­ഹാ­ര­മു­ണ്ടാ­കാ­തെ ബോര്‍­ഡ് മാ­റ്റി­ല്ലെ­ന്ന­ നി­ല­പാ­ടി­ലാ­ണ് ഇവര്‍.

അടി­മാ­ലി സ്വ­ദേ­ശി ശി­വ­ദാസന്‍ (72) ഭാര്യ ഓമന (63) എ­ന്നി­വ­രാ­ണ് അടിമാലി അമ്പലപ്പടിയിലെ പെട്ടിക്കടയ്ക്ക് മുന്നിൽ ദയാവധത്തി­ന് ത­യാ­റാ­ണെന്ന ബോര്‍­ഡ് സ്ഥാ­പി­ച്ച് പ്രതിഷേധിച്ചത്. ക്ഷേ­മ പെന്‍­ഷന്‍ മു­ട­ങ്ങി­യ­തോ­ടെ ജീ­വി­തം ദു­രി­ത­ത്തി­ലായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.


ഓമന വികലാംഗയാണ്. ഒരാഴ്ചയില്‍ ചികിത്സയ്ക്കും മരുന്നിനും മറ്റുമായി 3000 രൂപയോളം വേണം. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെ മരുന്ന് വാ­ങ്ങാന്‍ പോലും സാ­ധി­ക്കാ­ത്ത അ­വ­സ്ഥ­യാണ്.

കുളമാന്‍കുഴി ആദിവാസി കോളനിക്ക് സമീപം ഇവര്‍ക്ക് കൃഷിഭൂമി ഉണ്ടായിരുന്നു. കാട്ടാന ആക്രമണത്തില്‍ ഇവരുടെ കൃഷി പൂര്‍ണമായി നശിച്ചുപോയി.

തുടര്‍ന്ന് അടിമാലി പഞ്ചായത്ത് ഇടപെട്ടാണ് ഉപജീവനത്തിനായി ഇവര്‍ക്ക് പെട്ടിക്കട തുറന്നുനല്‍കിയ­ത്. ഇ­പ്പോള്‍ ക­ട­യി­ലേ­ക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോലും പണ­മി­ല്ലെന്നും ഇ­വര്‍ പ്രതികരിച്ചിരുന്നു.

ഇ­തി­നി­ടെ കോണ്‍­ഗ്ര­സ്, ബി­ജെ­പി പ്ര­വര്‍­ത്ത­ക­രെ­ത്തി ഇ­വര്‍­ക്ക് അ­വ­ശ്യ­സാ­ധ­ന­ങ്ങള്‍ ഉള്‍­പ്പെ­ടെ നല്‍­കി­.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<