ബിഹാറിൽ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച; അട്ടിമറിയുണ്ടാകുമെന്ന് അഭ്യൂഹം
ബിഹാറിൽ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച; അട്ടിമറിയുണ്ടാകുമെന്ന്  അഭ്യൂഹം
Sunday, February 11, 2024 11:13 PM IST
പറ്റ്ന: ഇന്ത്യാ സഖ്യത്തിൽ നിന്ന് പുറത്തുപോയ നിതീഷ് കുമാർ തിങ്കളാഴ്ച ബിഹാർ നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ചാക്കിട്ടുപിടിത്തം ഭയന്ന് കോൺഗ്രസും ബിജെപിയും തങ്ങളുടെ എംഎൽഎമാരെ സംസ്ഥാനത്തുനിന്ന് മാറ്റിയിരിക്കുകയാണ്.

രാഷ്ട്രീയ അട്ടിമറികളുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളും സജീവമാണ്. മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ നേതൃത്വത്തിൽ ചടുലമായ നീക്കങ്ങളും നടക്കുന്നുണ്ട്. തേജസ്വിയുടെ വീട്ടില്‍ ആര്‍ജെഡിയുടെയും സിപിഐഎംഎല്ലിന്‍റെയും എംഎല്‍എമാര്‍ യോഗം ചേര്‍ന്നു.

അതേസമയം ജെഡിയുവിന് തങ്ങളുടെ അഞ്ച് എംഎല്‍എമാരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാൻ ജെഡിയു എംഎല്‍എമാർക്ക് വിപ്പ് നല്‍കിയെന്നും വിപ്പ് ലംഘിക്കുന്നവരുടെ അംഗത്വം നഷ്ടമാകുമെന്ന് പാര്‍ട്ടി ചീഫ് വിപ്പ് ശര്‍വണ്‍ കുമാര്‍ പറഞ്ഞു.


എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചിക്ക് ആർജെഡി മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. 243 അംഗ നിയമസഭയിൽ നിലവിൽ എൻഡിഎയ്ക്ക് 128, മഹാസഖ്യത്തിന് 114 അംഗങ്ങളുമുണ്ട്.
Related News
<