വിമർശനങ്ങളും നയംമാറ്റവും; നിയമസഭയിൽ ബജറ്റ് ചർച്ച ഇന്നുമുതൽ
വിമർശനങ്ങളും നയംമാറ്റവും; നിയമസഭയിൽ ബജറ്റ് ചർച്ച ഇന്നുമുതൽ
Monday, February 12, 2024 9:39 AM IST
തിരുവനന്തപുരം: സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് ബജറ്റിൽ ആവശ്യത്തിനു തുക വകയിരുത്തിയില്ലെന്ന വിമർശനത്തിനും, ഇടതുനയത്തിനു വിരുദ്ധമായി വിദേശ സർവകലാശാലകൾ ആരംഭിക്കാനുള്ള പ്രഖ്യാപനത്തിനും പിന്നാലെ ബജറ്റ് പൊതുചർച്ചയ്ക്ക് ഇന്നു നിയമസഭയിൽ തുടക്കമാകും. ഇന്നുമുതൽ മൂന്നു ദിവസമാണു നിയമസഭയിൽ ബജറ്റ് പൊതുചർച്ച.

സിപിഐയുടെ കൈവശമുള്ള ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും ആവശ്യത്തിനുള്ള ഫണ്ട് ബജറ്റിൽ വകയിരുത്തിയില്ലെന്ന കടുത്ത വിമർശനം മന്ത്രിമാരായ ജി.ആർ. അനിലും ജെ. ചിഞ്ചുറാണിയും ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സിപിഐ സംസ്ഥാന നേതൃയോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ. ബാലഗോപാലിനുമെതിരേ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

ഇടതുനയത്തിനു വിരുദ്ധമായി വിദേശ സർവകലാശാലകളുടെ കാന്പസ് സംസ്ഥാനത്തു തുറക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നയത്തിനു വിരുദ്ധമായ സർക്കാർ പ്രഖ്യാപനത്തിലും സിപിഐ യോഗത്തിൽ വിമർശനമുയർന്നിരുന്നു.


എന്നാൽ, ചർച്ചയ്ക്കുവേണ്ടിയാണ് വിദേശ സർവകലാശാലാ ബജറ്റിൽ പ്രഖ്യാപിച്ചതെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇക്കാര്യത്തിൽ നയംമാറ്റമില്ലെന്നു വ്യക്തമാക്കിയ മന്ത്രി പാർട്ടിയിലോ മുന്നണിയിലോ എതിർപ്പുള്ളതായ ആരോപണങ്ങളും തള്ളിയിരുന്നു.

ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ് വിദേശ സർവകലാശാലാ പ്രഖ്യാപനം ബജറ്റിൽ വന്നതെന്ന ആരോപണം ഉയർന്നിരുന്നു. മന്ത്രി ആർ. ബിന്ദു അടക്കം വിമർശനം ഉന്നയിച്ചതിനു പിന്നാലെ പരസ്യ പ്രസ്താവന നടത്തരുതെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരുന്നു.

14ന് ബജറ്റ് പൊതുചർച്ച അവസാനിപ്പിച്ച് ചർച്ചയുടെ അടിസ്ഥാനത്തിലുള്ള ആവശ്യമായ മാറ്റം ധനമന്ത്രി പ്രഖ്യാപിക്കും. നാലു മാസത്തെ സർക്കാർ ചെലവുകൾക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടുകൂടി പാസാക്കി 15ന് നിയമസഭാ സമ്മേളനം സമാപിക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<