ചോ­ദ്യ­ങ്ങള്‍­ക്ക് മ­റുപ­ടിയില്ല; ക്രമപ്രശ്‌­നം ഉ­ന്ന­യി­ച്ച് പ്ര­തി­പ­ക്ഷ നേ­താവ്; ധ­ന­മ­ന്ത്രി­ക്ക് സ്­പീ­ക്ക­റു­ടെ റൂ­ളിം­ഗ്
ചോ­ദ്യ­ങ്ങള്‍­ക്ക് മ­റുപ­ടിയില്ല; ക്രമപ്രശ്‌­നം ഉ­ന്ന­യി­ച്ച് പ്ര­തി­പ­ക്ഷ നേ­താവ്; ധ­ന­മ­ന്ത്രി­ക്ക് സ്­പീ­ക്ക­റു­ടെ റൂ­ളിം­ഗ്
Tuesday, February 13, 2024 8:05 PM IST
തി­രു­വ­ന­ന­ന്ത­പുരം: ധ­ന­മന്ത്രി കെ.എന്‍.ബാ­ല­ഗോ­പാ­ലി­ന് സ്­പീ­ക്ക­റു­ടെ റൂ­ളിംഗ്. ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി ലഭ്യമാകാത്തതു സംബന്ധിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സ­തീശന്‍ ഉന്നയിച്ച ക്രമപ്രശ്‌­ന­ത്തി­ലാ­ണ് ന­ട­പടി.

പ്രതിപക്ഷ നേതാവിന്‍റെ ക്രമപ്രശ്‌നം വിശദമായി പരിശോ­ധി­ച്ച­താ­യി സ്­പീ­ക്കര്‍ അ­റി­യി­ച്ചു. കിഫ്ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷം സഭയില്‍ വ­യ്­ക്കുമ്പോള്‍ ആവശ്യമായ വിശദീകരണം കൂടി ലഭ്യമാക്കേണ്ടതായിരുന്നു. കാലതാമസം ഇല്ലാതെ ബന്ധപ്പെട്ട രേഖകള്‍ സഭയിലെത്തിക്കാന്‍ ധനവകുപ്പ് ശ്രദ്ധി­ക്ക­ണ­മെന്നും സ്­പീ­ക്കര്‍ വ്യ­ക്ത­മാക്കി.

നടപ്പ് സമ്മേളനത്തില്‍ 199 ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ സമയപരിധി ആനുകൂല്യം എടുക്കരുത്. ഇതിനു മുന്‍പ് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രിമാരില്‍ പലരും സമയ‌നിഷ്ഠ പാലിച്ച് തുടങ്ങി. മറ്റ് മന്ത്രിമാരുടെ മാതൃക ധനമന്ത്രി പിന്തുടരണമെന്നും സ്­പീ­ക്കര്‍ റൂ­ളിം­ഗ് ന­ടത്തി.

ഈ സ­മ്മേ­ള­ന കാ­ല­യ­ള­വില്‍ മറുപടി നല്‍കേണ്ട 199 ചോദ്യങ്ങള്‍ക്ക് ധന­മന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ വസ്തുതകള്‍ ആവശ്യപ്പെടുന്ന ചോദ്യങ്ങളായിരുന്നു പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍ മറുപടി ലഭി­ച്ചി­ല്ലെന്നും കൃ­ത്യമാ­യ നി­ല­പാ­ട് സ്വീ­ക­രി­ക്ക­ണ­മെന്നും സ­തീ­ശന്‍ ആ­വ­ശ്യ­പ്പെ­ട്ടു.


എ­ന്നാല്‍ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍­കി­യെ­ന്നാ­യി­രു­ന്നു ധ­ന­മ­ന്ത്രി­യു­ടെ മ­റു­പ­ടി. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുണ്ട്. സമയപരിധി തീര്‍ന്നിട്ടില്ല.

ക­ഴിഞ്ഞ സമ്മേളനത്തിലെതുള്‍പ്പെടെ 100 ഓളം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുണ്ട്. ചോദ്യങ്ങളിലേറെയും 20 വര്‍ഷത്തിനകമുള്ള കണക്ക് ശേഖരിച്ച് നല്‍കേണ്ടതും വിവിധ മണ്ഡലങ്ങളില്‍ നിന്ന് വിവരം ശേഖരിക്കേണ്ടതുമാണ്.

പരമാവധി വേഗം ഉത്തരം ലഭ്യമാ­ക്കു­മെ­ന്നു­മാ­യി­രു­ന്നു മ­ന്ത്രി­യു­ടെ മ­റു­പടി. ഇതിന് പിന്നാലെ ആയിരുന്നു സ്പീക്കറുടെ റൂളിംഗ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<