ആ­ല­പ്പു­ഴ: കാ­യം­കുള­ത്ത് പ­ത്ത് പേ­ര­ട­ങ്ങുന്ന ഗു­ണ്ടാ സം­ഘം പി­ടി­യില്‍. ഷാന്‍ വധക്കേസ് പ്ര­തി മ­ണ്ണ­ഞ്ചേരി അ­തുല്‍ ഉള്‍­പ്പെ­ടെ­യു­ള്ള­വ­രാ­ണ് അ­റ­സ്റ്റി­ലാ­യത്. ഇ­യാള്‍ നി­ല­വില്‍ ജാ­മ്യ­ത്തില്‍ ക­ഴി­യു­ക­യാ­യി­രുന്നു.

നീതിഷ് കുമാര്‍, വിജീഷ്, അനന്തു, അലന്‍ ബെന്നി, പ്രശാല്‍, ഹബീസ്, വിഷ്ണു, സെയ്ഫുദ്ദീന്‍, രാജേഷ് എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. കരീലക്കുളങ്ങര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ടയായ നിധീഷിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നതിനാണ് ഇവര്‍ ഒത്തുകൂടിയ­ത്.

പി­ന്നീ­ട് ഇവര്‍ പൊതു­സ്ഥ­ല­ത്തു­വ­ച്ച് ബഹ­ളം വ­യ്­ക്കു­കയും മ­ദ്യ­പി­ക്കു­ക­യു­മാ­യി­രുന്നു. ര­ഹ­സ്യ­വി­വ­ര­ത്തെ­തു­ടര്‍­ന്ന് വീ­ടു­വ­ള­ഞ്ഞാ­ണ് ചൊ­വ്വാഴ്­ച രാ­ത്രി­യോടെ പോ­ലീ­സ് ഇ­വ­രെ ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത­ത്. പോ­ലീ­സ് എ­ത്തി­യ­തോ­ടെ നാ­ല് പേര്‍ ഓ­ടി­ ര­ക്ഷ­പ്പെട്ടു.