ഇന്ത്യ സഖ്യത്തിൽ വീണ്ടും വിള്ളൽ; കാഷ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
ഇന്ത്യ സഖ്യത്തിൽ വീണ്ടും വിള്ളൽ; കാഷ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
Thursday, February 15, 2024 3:42 PM IST
ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മുകാഷ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള.

"സീറ്റ് വിഭജനത്തെ സംബന്ധിച്ചിടത്തോളം, നാഷണൽ കോൺഫറൻസ് സ്വന്തം ശക്തിയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് രണ്ട് അഭിപ്രായമില്ല. ഇതിൽ ഇനി ചോദ്യങ്ങൾ ഉണ്ടാകരുത്. ഈ കൂട്ടുകെട്ടിനെക്കുറിച്ച് ഇനി ചോദ്യങ്ങളൊന്നും ഉണ്ടാകരുത്'- അബ്ദുള്ള പറഞ്ഞു.

മൂന്ന് തവണ ജമ്മുകാഷ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ള ഇന്ത്യ സഖ്യത്തിലെ ശക്തനായ അംഗമായിരുന്നു. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് തന്‍റെ പാർട്ടി പെട്ടെന്നുള്ള ഈ തീരുമാനമെടുത്തതെന്ന് അബ്ദുള്ള വിശദീകരിച്ചില്ല.


അതേസമയം, ഇന്ത്യാ സഖ്യത്തിന്‍റെ സീറ്റ് പങ്കിടൽ ക്രമീകരണങ്ങളിലെ സമവായമില്ലായ്മയെക്കുറിച്ച് കഴിഞ്ഞ മാസം അബ്ദുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രി കപിൽ സിബലിന്‍റെ യൂട്യൂബ് ചാനലിൽ സംസാരിച്ച അബ്ദുള്ള, രാജ്യത്തെ രക്ഷിക്കണമെങ്കിൽ ഭിന്നതകൾ മറന്ന് രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്ന് പറഞ്ഞു.

കൂടാതെ, ജമ്മുകാഷ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അടുത്തിടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അബ്ദുള്ളയെ വിളിച്ചുവരുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<