നീണ്ട 92 വർഷത്തിനു ശേഷം ചരിത്രജയം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തൂത്തുവാരി കിവീസ്
നീണ്ട 92 വർഷത്തിനു ശേഷം ചരിത്രജയം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തൂത്തുവാരി കിവീസ്
Friday, February 16, 2024 12:41 PM IST
ഹാമിൽ‌ട്ടൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻ‌ഡിന് ഏഴുവിക്കറ്റിന്‍റെ ആവേശജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 267 റൺസ് വിജയലക്ഷ്യം ഏഴുവിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ മറികടന്നു. സെഞ്ചുറി നേടിയ സൂപ്പർതാരം കെയ്ൻ വില്യംസണിന്‍റെ ബാറ്റിംഗ് മികവിലാണ് കിവീസ് ജയം പിടിച്ചുവാങ്ങിയത്.

ജയത്തോടെ രണ്ടുമത്സരങ്ങളുടെ പരമ്പര കിവീസ് തൂത്തുവാരി. 92 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര നേടുന്നത്. ഇരുവരും 18 പരമ്പരകളിലാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്.

260 പന്തിൽ 12 ഫോറുകളും രണ്ടു സിക്സറുമുൾപ്പെടെ 133 റൺസുമായി വില്യംസൺ പുറത്താകാതെ നിന്നു. പുറത്താകാതെ 60 റൺസുമായി വിൽ യംഗ് മികച്ച പിന്തുണ നല്കി. ടോം ലാഥം (30), ഡെവൺ കോൺവേ (17), രചിൻ രവീന്ദ്ര (20) എന്നിവരുടെ വിക്കറ്റുകളാണ് വിജയയാത്രയിൽ കിവീസിനു നഷ്ടമായത്. മൂന്നുവിക്കറ്റുകളും സ്വന്തമാക്കിയത് ഡെയ്ൻ പീറ്റാണ്.


നേരത്തെ, രണ്ടാമിന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 235 റൺസിനു പുറത്തായിരുന്നു. സെഞ്ചുറി നേടിയ ഡേവിഡ് ബെഡിംഗ്ഹാമിന്‍റെ (110) ഒറ്റയാൾ പോരാട്ടത്തിന്‍റെ കരുത്തിലാണ് സന്ദർശകർ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. നായകൻ നീൽ ബ്രാൻഡ് (34), കീഗൻ പീറ്റേഴ്സൺ (43), സുബൈർ ഹംസ (17) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.

വെറും 34 റൺസ് വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റ് വീഴ്ത്തിയ വില്യം ഒറൂർക്ക് ആണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ഗ്ലെൻ ഫിലിപ്സ് രണ്ടും മാറ്റ് ഹെൻ‌റി, രചിൻ രവീന്ദ്ര, നീൽ വാഗ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<