പ്രിയ വർഗീസിന്‍റെ നിയമനം: യുജിസി ചട്ടം ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് സുപ്രീംകോടതി നിരീക്ഷണം
പ്രിയ വർഗീസിന്‍റെ നിയമനം: യുജിസി ചട്ടം ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് സുപ്രീംകോടതി നിരീക്ഷണം
Monday, February 19, 2024 3:57 PM IST
ന്യൂഡല്‍ഹി: പ്രിയ വര്‍ഗീസിന്‍റെ അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് യുജിസി ചട്ടം ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു എന്ന സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. യുജിസി സെക്ഷന്‍ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ് കോടതി സംശയമുയര്‍ത്തിയത്.

യുജിസി സെക്ഷന്‍ 3 (11) ല്‍ പറയുന്നത് പ്രകാരം എംഫില്‍, പിഎച്ച്ഡി എടുക്കുന്ന കാലയളവ് ടീച്ചിംഗ് എക്‌സ്പീരിയന്‍സായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു. ഇതു തെറ്റായിട്ടാണോ ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് ജസ്റ്റീസ് ജെ.കെ. മഹേശ്വരി, ജസ്റ്റീസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

പ്രിയ വര്‍ഗീസിന്‍റെ യോഗ്യതാ മാനദണ്ഡം അംഗീകരിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ സുപ്രീംകോടതിയെ സമീപിച്ചത്. യുജിസി ഈ കേസില്‍ കക്ഷിചേര്‍ന്നിരുന്നു.


ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയ്ക്ക് എടുത്തപ്പോള്‍ കഴിഞ്ഞ ദിവസം പ്രിയ വര്‍ഗീസ് നല്‍കിയ എതിര്‍ സത്യവാംഗ്‌മൂലത്തിന് മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് യുജിസി ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച് രണ്ടാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. അതിന് മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം പ്രിയ വര്‍ഗീസിനും കോടതി അനുവദിച്ചു

സെക്ഷന്‍ മൂന്ന് തെറ്റായിട്ടാണ് ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് യുജിസി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ വിശദമായ മറുപടിയുണ്ടെന്ന് പ്രിയ വര്‍ഗീസിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിധീഷ് ഗുപ്ത വ്യക്തമാക്കി. കേസ് നാലാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<