ഗുജറാത്തിലെ സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നത് ഒറ്റക്ലാസ് മുറികളിൽ
ഗുജറാത്തിലെ സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നത് ഒറ്റക്ലാസ് മുറികളിൽ
Wednesday, February 21, 2024 7:35 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ 341 സർക്കാർ പ്രൈമറി സ്‌കൂളുകൾ ഒറ്റ ക്ലാസ് മുറികളിലായാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ. നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്‍റെ ചോദ്യോത്തര വേളയിൽ കോൺഗ്രസ് എംഎൽഎ കിരിത് പട്ടേൽ ഉന്നയിച്ച ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻഡോർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വസ്തുതകൾ വെളിപ്പെടുത്തിയത്.

ജീർണിച്ച ക്ലാസ് മുറികൾ പൊളിച്ചുമാറ്റിയത്, വിദ്യാർഥികളുടെ ഹാജർ കുറവ്, പുതിയ ക്ലാസ് മുറികൾ നിർമിക്കാൻ സ്ഥലം ലഭ്യമല്ലാത്തത് തുടങ്ങിയ കാരണങ്ങളാണ് മന്ത്രി പ്രശ്നങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

വിദ്യാഭ്യാസ വകുപ്പിൽ 1,400-ലധികം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകൾ 2023 ഡിസംബർ വരെ ഒഴിഞ്ഞുകിടന്നുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. എല്ലാ സർക്കാർ സ്കൂളുകളിലും പുതിയ ക്ലാസ് മുറികൾ എത്രയും വേഗം ഘട്ടം ഘട്ടമായി നിർമിക്കുമെന്ന് അദ്ദേഹം സഭയ്ക്ക് ഉറപ്പ് നൽകി.

ഗുജറാത്ത് എജ്യുക്കേഷൻ സർവീസ് കേഡറിലെ ക്ലാസ്-ഒന്ന്, ക്ലാസ്-രണ്ട് ഓഫീസർമാരുടെ ഒഴിവുള്ള തസ്തികകളെക്കുറിച്ച് എംഎൽഎ പട്ടേൽ ഉന്നയിച്ച മറ്റൊരു ചോദ്യത്തിന് മറുപടിയായി, 2023 ഡിസംബർ 31 വരെ 1,459 തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോൾ 781 തസ്തികകൾ നികത്തിയതായി ദിൻഡോർ പറഞ്ഞു.

ഈ ഒഴിവുകൾ പ്രമോഷനിലൂടെയും നേരിട്ടുള്ള റിക്രൂട്ട്‌മെന്‍റിലൂടെയും എത്രയും വേഗം നികത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ഭരണകക്ഷിയായ ബിജെപിയുടെ കീഴിലുള്ള ഗുജറാത്തിലെ വിദ്യാഭ്യാസ നിലവാരം അതിവേഗം മോശമായിക്കൊണ്ടിരിക്കുകയാണെന്നും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനം ഒരിടത്തും നിൽക്കുന്നില്ലെന്നും ഗ്രാന്‍റുകൾക്കായുള്ള ആവശ്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷം ആരോപിച്ചു.


ബിജെപി സർക്കാർ പ്രചാരണം നടത്താനും ഗുജറാത്തിനെ മാതൃകാ സംസ്ഥാനമായി ഉയർത്തിക്കാട്ടാനും മിടുക്കരാണ്. 2023ലെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം, ഗുജറാത്തിലെ പ്രൈമറി സ്‌കൂളുകളിൽ പഠിക്കുന്ന 25 ശതമാനം കുട്ടികൾക്കും ഗുജറാത്തി വായിക്കാൻ പോലും അറിയില്ല, 47.20 ശതമാനം പേർക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയില്ല. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഗുജറാത്ത് ഇല്ലായിരുന്നു.-കിരിത് പട്ടേൽ ആരോപിച്ചു.

സംസ്ഥാന സർക്കാർ ഇതുവരെ 65,000-ലധികം സ്മാർട്ട് ക്ലാസ് മുറികൾ നിർമിച്ചിട്ടുണ്ടെന്നും 43,000 എണ്ണം നിർമാണ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. പ്രൈമറി സ്‌കൂളുകളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അനുപാതം 2022-23ൽ 37.22 ശതമാനത്തിൽ നിന്ന് 2.68 ശതമാനമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി, 2023-24 വർഷത്തിൽ ആകെ 22,349 കരാർ അധ്യാപകര നിയമിച്ചിട്ടുണ്ട്. 2024-25 വർഷത്തേക്ക് മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസിനു കീഴിലുള്ള പ്രൈമറി സ്‌കൂളുകളുടെ അപ്‌ഗ്രേഡേഷനായി 2,785 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<