വീട്ടിലെ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഭർത്താവിനെതിരേ നരഹത്യാക്കുറ്റം
വീട്ടിലെ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഭർത്താവിനെതിരേ നരഹത്യാക്കുറ്റം
Wednesday, February 21, 2024 1:08 PM IST
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ നരഹത്യാക്കുറ്റം ചുമത്തും. പാലക്കാട് സ്വദേശിയായ ഷമീറ ബീവിയും നവജാത ശിശുവുവാണ് മരിച്ചത്. ഷമീറയുടെ ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നയാസ് അനുവദിച്ചിരുന്നില്ല. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രദേശവാസികളും ആശാവര്‍ക്കറും വാര്‍ഡ് കൗണ്‍സിലറുമടക്കം പരിശ്രമിച്ചിട്ടും നയാസ് വഴങ്ങിയില്ല. പ്രസവം വീട്ടിൽ മതിയെന്ന നിലപാടിൽ നയാസ് ഉറച്ചുനിന്നതാണു മരണത്തിനു കാരണമായതെന്നു വ്യക്തമായതോടെയാണ് നടപടി.

സംഭവത്തിൽ നയാസിനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഷമീറയ്ക്ക് അക്യുപങ്ചർ ചികിത്സ നൽകിയ വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.


നയാസിന്‍റെ രണ്ടാം ഭാര്യയാണ് ഷമീറ. ആദ്യഭാര്യയിൽ ഇയാൾക്ക് മൂന്നുമക്കളുണ്ട്. നാലാമത്തെ പ്രസവത്തിനിടെ ആണ് മരണം. ആദ്യ ഭാര്യയും മൂത്ത മകളുമാണ് പ്രസവം എടുക്കാൻ ശ്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു.

പ്രസവ വേദന തുടങ്ങിയതിനു പിന്നാലെ ഷമീറയ്ക്ക് രക്തസ്രാവം അമിതമായി. കുഞ്ഞിന് വെളിയിലേക്ക് വരാന്‍ തടസമുണ്ടായി. തുടർന്ന് ബോധരഹിതയായ ഇവരെ നാട്ടുകാർ ഇടപെട്ട് ആംബുലന്‍സിൽ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുംമുൻപുതന്നെ യുവതിയും കുഞ്ഞും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<