ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; നിരവധിപ്പേർ കബളിപ്പിക്കപ്പെട്ടതായി സൂചന
ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; നിരവധിപ്പേർ കബളിപ്പിക്കപ്പെട്ടതായി സൂചന
Friday, February 23, 2024 5:29 PM IST
അടൂര്‍: ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത്, വ്യാജ നിയമന ഉത്തരവു നല്‍കി പണം തട്ടിയ കേസിൽ അടൂരിൽ അറസ്റ്റിലായ സംഘത്തിന്‍റെ വലയില്‍ നിരവധി പേർ കുടുങ്ങിയതായി പോലീസ് നിഗമനം.

അടൂര്‍ മലമേക്കര സ്വദേശിനിയില്‍നിന്ന് ഒമ്പതു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൊല്ലം പെരിനാട് വെള്ളിമണ്‍ വിനോദ് ഭവനില്‍ വിനോദ് ബാഹുലേയന്‍ (50), നൂറനാട് ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം വീട്ടില്‍ അയ്യപ്പദാസ് കുറുപ്പ് (22) ഇയാളുടെ സഹോദരന്‍ മുരുകദാസ് കുറുപ്പ് (29) എന്നിവരാണ് അടൂര്‍ പോലീസിന്‍റെ പിടിയിലായത്.

അറസ്റ്റിലായ വിനോദ് രാഷ്ട്രീയ പാര്‍ട്ടി അടക്കം വിവിധ സംഘടനകളുടെ ഭാരവാഹിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയുമായിരുന്നു. പൊതുപ്രവര്‍ത്തകന്‍ എന്നതരത്തില്‍ ജനങ്ങളുടെ വിശ്വാസം നേടിയാണു തട്ടിപ്പു നടത്തിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.

നൂറനാട്, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ നിരവധി ആളുകളില്‍നിന്നു ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരേ സമാനരീതിയില്‍ തട്ടിപ്പു നടത്തിയതിനു മറ്റൊരു കേസ് കൂടി അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു.

2021 മാര്‍ച്ചില്‍ മുരുകദാസും അയ്യപ്പദാസും പരാതിക്കാരിക്കു വിനോദിനെ പരിചയപ്പെടുത്തിയതാണു സംഭവങ്ങളുടെ തുടക്കം. വിനോദ് സര്‍ക്കാര്‍ വകുപ്പുകളില്‍ ഉന്നത ബന്ധങ്ങളുള്ളയാളാണെന്നും പൊതു പ്രവര്‍ത്തകനാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നെന്നും ഒരുപാട് ആളുകള്‍ക്ക് ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്നും മറ്റും പരാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചു.


തുടര്‍ന്നാണ് ഇവരില്‍നിന്നു പണം കൈപ്പറ്റിയത്. ഏപ്രിലില്‍ പരാതിക്കാരിക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ക്ലര്‍ക്കായി ജോലിയില്‍ നിയമിച്ചുകൊണ്ടുള്ള വ്യാജനിയമന ഉത്തരവ് വിനോദ് നല്‍കി. എന്നാല്‍, ജോലിയില്‍ പ്രവേശിക്കുന്നതിന്‍റെ തലേന്ന് ഫോണില്‍ വിളിച്ച് മറ്റൊരു ദിവസം ജോയിന്‍ ചെയ്താല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു.

പുതിയ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി മാറിവന്നതിനാല്‍ നിയമനം വൈകുമെന്നും ധരിപ്പിച്ചു. വിനോദിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി നിയമന ഉത്തരവ് സുഹൃത്തുക്കളെ കാണിച്ചപ്പോഴാണു തട്ടിപ്പു മനസിലായത്.

ഇവരുടെ തട്ടിപ്പിനിരയായവർ അടിയന്തരമായി അടൂര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<