സര്‍­ക്കാ­രി­ന് തി­രിച്ചടി; ഗ­വര്‍­ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന മൂ­ന്ന് ബില്ലു­കള്‍ രാ­ഷ്ട്രപ­തി ത­ട­ഞ്ഞു­വ­ച്ചു
സര്‍­ക്കാ­രി­ന് തി­രിച്ചടി; ഗ­വര്‍­ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന മൂ­ന്ന് ബില്ലു­കള്‍ രാ­ഷ്ട്രപ­തി ത­ട­ഞ്ഞു­വ­ച്ചു
Thursday, February 29, 2024 3:41 PM IST
തി­രു­വ­ന­ന്ത­പുരം: ചാന്‍­സി­ലര്‍ ബില്‍ അട­ക്കം കേ­ര­ള­നി­യമ­സ­ഭ പാ­സാക്കി­യ മൂ­ന്ന് ബില്ലു­കള്‍ രാ­ഷ്ട്രപ­തി ത­ട­ഞ്ഞു­വ­ച്ചെ­ന്ന് രാ­ജ്­ഭ­വന്‍. ഗ­വര്‍­ണര്‍ ആ­രി­ഫ് മു­ഹമ്മ­ദ് ഖാന്‍ രാ­ഷ്ട്രപ­തി­ക്ക് അ­യ­ച്ച മൂ­ന്ന് ബില്ലു­ക­ളാ­ണ് ത­ട­ഞ്ഞു­വ­ച്ചത്.

ഗ­വര്‍ണ­റെ ചാന്‍­സി­ലര്‍ സ്ഥാ­ന­ത്തു­നി­ന്ന് മാ­റ്റു­ന്ന കേര­ളാ സര്‍­വ­ക­ലാശാല ലോ ബില്‍ 2022, സെര്‍­ച്ച് ക­മ്മി­റ്റി­യു­ടെ ഘ­ട­ന മാ­റ്റു­ന്ന സര്‍­വ­ക­ലാശാ­ല ഭേ­ദഗ­തി ബില്‍ 2022, സാ­ങ്കേതി­ക സര്‍­വ­ക­ലാശാ­ല സം­ബ­ന്ധി­ച്ച ഭേ­ദഗ­തി ബില്‍ എ­ന്നിങ്ങനെ ഗ­വര്‍­ണ­റു­ടെ അ­ധി­കാ­രം വെ­ട്ടി­ക്കു­റ­യ്­ക്കു­ന്ന മൂ­ന്ന് ബില്ലു­കള്‍­ക്ക് രാ­ഷ്ട്രപ­തി­യു­ടെ അ­നു­മ­തി­യി­ല്ലെ­ന്നാ­ണ് രാ­ജ്­ഭ­വന്‍ വാര്‍­ത്താ­ക്കു­റി­പ്പില്‍ അ­റി­യി­ച്ചത്.


ഗവർണർ-സർക്കാർ പോര് കനക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന് നേട്ടമായി ലോ­കാ­യു­ക്ത ഭേ­ദഗ­തി ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയ വിവരം പുറത്തുവന്നത്. ബില്ലിൽ രാ­ഷ്ട്രപ­തി ഒ­പ്പു­വച്ച­ത് ഗ­വര്‍­ണര്‍­ക്ക് വലി­യ തി­രി­ച്ച­ടി­യാ­ണെന്ന് നിയമമന്ത്രി അടക്കം പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുകൾ രാ­ഷ്ട്രപ­തി തടഞ്ഞുവച്ചെന്ന വിവരം രാജ്ഭവൻ പുറത്തുവിട്ടത്.

ക­ഴി­ഞ്ഞ ന­വം­ബര്‍ 28ന് ഏ­ഴ് ബില്ലു­ക­ളാ­ണ് രാ­ഷ്ട്രപ­തി­യു­ടെ പരിഗണനയ്ക്കായി ഗ­വര്‍­ണര്‍ അ­യ­ച്ചത്. ഇതിൽ മറ്റ് മൂന്ന് ബില്ലുകളിൽ രാ­ഷ്ട്രപ­തി തീരുമാനം എടുത്തിട്ടില്ലെന്നും രാജ്ഭവൻ അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<