വനിതാ വ്യാപാരിയുടെ മരണം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
വനിതാ വ്യാപാരിയുടെ മരണം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
Friday, March 1, 2024 8:27 PM IST
ചേര്‍ത്തല: നഗരത്തില്‍ വസ്ത്രവ്യാപാര സ്ഥാപന ഉടമയായ വീട്ടമ്മ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. ചേര്‍ത്തല എക്‌സറേ കവലയ്ക്കു സമീപമുള്ള ലാഥെല്ല സ്ഥാപന ഉടമ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 21ാം വാര്‍ഡില്‍ കാളികുളം രാജിറാംവീട്ടില്‍ റാം മഹേഷി(മര്‍ച്ചന്‍റ് നേവി)ന്‍റെ ഭാര്യ രാജി മഹേഷിനെ(45) യാണ് കഴിഞ്ഞ ദിവസം സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബവഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി കടയടച്ചു വീട്ടില്‍പോയ രാജി തിരികെ കടയിലേക്കു വരികയായിരുന്നു. രാത്രി ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് റാംമഹേഷ് തിരിക്കിയെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് സമീപമുള്ള സ്വകാര്യ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്‍റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബംഗളൂരുവില്‍ വിദ്യാര്‍ഥിയായ മീര ഏക മകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<