വിദ്യാർഥിക്ക് മർദനം; എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ ചെയർമാനും പ്രതികൾ
വിദ്യാർഥിക്ക് മർദനം; എസ്എഫ്ഐ യൂണിറ്റ്  സെക്രട്ടറിയും കോളജ് യൂണിയൻ ചെയർമാനും പ്രതികൾ
Sunday, March 3, 2024 5:24 PM IST
കോഴി­ക്കോ­ട്: കൊയിലാണ്ടി ആര്‍എസ്എം എസ്എന്‍ഡിപി കോളജിലെ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ 20 ലധികം പേർക്കെതിരെ കേസെടുത്ത് പോലീസ്. കോളജ് യൂണിയൻ ചെയർമാനെയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെയും കേസിൽ പ്രതി ചേർത്തു.

നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പുറമെ കണ്ടാലറിയാവുന്ന 20 പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാർഥി സി.ആര്‍.അമലിന് മർദനമേറ്റതിന് പിന്നിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കുള്ള വ്യക്തി വൈരാഗ്യമാണെന്ന് എഫ്ഐആറിൽ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ അമലിന്‍റെ മൂക്കിന്‍റെ പാലത്തില്‍ ചതവും വലത് കണ്ണിന് സമീപത്തും പരിക്കുണ്ട്. എസ്എഫ്‌ഐ യൂണിറ്റ് സെക്ര­ട്ടറി എ.ആര്‍.അനുനാഥ് ഇരുപത്തഞ്ചോളം എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ക്രൂരമായി മര്‍­ദി­ച്ചെ­ന്നാ­ണ് ആ­രോ­പ­ണം.


കോളജിന് സമീപത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മര്‍­ദ­നം. പി­ന്നീ­ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെ­ത്തി­ച്ച­തെ­ന്നും അ­മല്‍ പ­റ­യുന്നു. ബൈക്കപകടത്തില്‍ പരിക്കേറ്റതാണെന്നാണ് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞതെന്നും അ­മല്‍ ആ­രോ­പിച്ചു.

ഇന്നലെ അമലിന്‍റെ അച്ഛൻ വിളിച്ചപ്പോൾ മാത്രമാണ് കോളജിൽ നടന്ന മർദനം അറിഞ്ഞതെന്നും തിങ്കളാഴ്ച പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കും എന്നു പ്രിൻസിപ്പൽ അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<