സര്‍­ക്കാ­രി­ന് വീണ്ടും തി­രിച്ച­ടി; മില്‍­മ ഭ­ര­ണം പി­ടി­ക്കാന്‍ കൊ­ണ്ടുവന്ന ക്ഷീ­ര­സ­ഹക­ര­ണ സം­ഘം ബില്‍ രാ­ഷ്­ട്ര­പ­തി ത­ള്ളി
സര്‍­ക്കാ­രി­ന് വീണ്ടും തി­രിച്ച­ടി; മില്‍­മ ഭ­ര­ണം പി­ടി­ക്കാന്‍ കൊ­ണ്ടുവന്ന ക്ഷീ­ര­സ­ഹക­ര­ണ സം­ഘം ബില്‍ രാ­ഷ്­ട്ര­പ­തി ത­ള്ളി
Tuesday, March 5, 2024 3:44 PM IST
ന്യൂ­ഡല്‍ഹി: മില്‍­മ ഭര­ണം പി­ടി­ക്കു­ക­യെ­ന്ന ഉ­ദ്ദേ­ശ്യ­ത്തോടെ സര്‍­ക്കാര്‍ കൊ­ണ്ടു­വ­ന്ന ക്ഷീ­ര­സ­ഹക­ര­ണ സം­ഘം ബില്‍ രാ­ഷ്­ട്ര­പ­തി ത­ള്ളി. സംസ്ഥാ­ന സര്‍­ക്കാ­രി­ന് ക­ന­ത്ത തി­രിച്ച­ടി നല്‍­കു­ന്ന­താ­ണ് രാ­ഷ്ട്ര­പ­തി­യു­ടെ തീ­രു­മാനം. ഗ­വര്‍­ണര്‍ രാ­ഷ്­ട്ര­പ­തി­ക്ക് അ­യ­ച്ച ഏ­ഴ് ബില്ലു­ക­ളില്‍ നാ­ല് ബില്ലു­കള്‍­ക്കാ­ണ് ഇ­തുവരെ രാ­ഷ്ട്ര­പ­തി­ അ­നുമ­തി നി­ഷേ­ധി­ച്ചത്.

പ്രാദേശിക ക്ഷീരസംഘങ്ങളില്‍ അഡ്മിനിസ്‌­ട്രേറ്റര്‍ക്കോ, അഡ്മിനിസ്‌­ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കോ സമിതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവകാശം നല്‍കു­ന്ന ബില്ലാ­ണ് നി­യമ­സ­ഭ പാ­സാ­ക്കി­യ­ത്. ഇ­തുവ­ഴി മില്‍­മ­യു­ടെ ഭര­ണം പി­ടി­ക്കാ­മെ­ന്നാ­യി­രു­ന്നു സര്‍­ക്കാ­രി­ന്‍റെ ക­ണ­ക്കു­കൂട്ടല്‍. എ­ന്നാല്‍ ഇ­വര്‍­ക്ക് വോട്ടവകാശം നല്‍കാനുള്ള വ്യവസ്ഥ രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചതോടെ ഇല്ലാതാ­കും.


കേ­രള നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുക­ളില്‍ ഒ­ന്നി­ന് മാ­ത്ര­മാ­ണ് അം­ഗീ­കാ­രം ല­ഭി­ച്ചത്. ലോകായുക്ത ബില്ലില്‍ മാത്രമാണ് ഇതുവരെ രാഷ്ട്രപതി ഒപ്പിട്ടത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപ­തി അ­നുമ­തി നല്‍­കി­യി­രു­ന്നില്ല.

ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയക്കുകയായിരു­ന്നു. ഇ­നി ര­ണ്ട് ബില്ലു­ക­ളില്‍ മാ­ത്ര­മാ­ണ് രാ­ഷ്‌ട്രപ­തി തീ­രു­മാ­നം എ­ടു­ക്കാ­നു­ള്ളത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<