കക്കയത്തെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലും; ഉത്തരവിറക്കി
കക്കയത്തെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലും; ഉത്തരവിറക്കി
Wednesday, March 6, 2024 8:18 PM IST
കോഴിക്കോട്: കക്കയത്ത് കൃഷിയിടത്തിലിറങ്ങി കർഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാൻ സിസിഎഫ് (ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്) ഉത്തരവിട്ടു. മയക്കുവെടി വച്ച് പിടികൂടാൻ സാധിക്കുന്നില്ലെങ്കിൽ വെടിവച്ച് കൊല്ലാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ പിടിക്കാൻ കഴിയാത്തതിൽ കടുത്ത ജനരോഷം ഉ‍യർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

പാലാട്ടിൽ ഏബ്രഹാം (അവറാച്ചൻ -70) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കക്കയം ഡാം റോഡിലെ കോണിപ്പാറ താഴെ ഭാഗത്തുള്ള സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തിന് ഇരയായത്. എല്ലാ ദിവസവും കൃഷിയിടത്തിൽ ജോലിക്കായി പോകുന്ന ഏബ്രഹാം ചൊവ്വാഴ്ച രാവിലെ പത്തോടെ കൃഷിയിടത്തിൽ എത്തി.


സമീപവാസിയായ കൊച്ചുപുരയ്ക്കൽ അമ്മിണി അവരുടെ സ്ഥലത്തു കശുവണ്ടി പെറുക്കുന്നതിനിടെആരോ അലമുറയിടുന്ന ശബ്ദം കേൾക്കുകയും ഈ വിവരം അയൽവാസിയായ കക്കയം ജോൺസണെ ഉടൻ അറിയിക്കുകയുമായിരുന്നു.

സമീപവാസികൾ എത്തിയപ്പോൾ നെഞ്ചിന്‍റെ ഭാഗത്ത് ആഴത്തിൽ മുറിവേറ്റ് അബോധാവസ്ഥയിലായ ഏബ്രഹാമിനെയാണ് കണ്ടത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<