ധരംശാലയിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ്; ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റം, അശ്വിന് നൂറാം ടെസ്റ്റ്
ധരംശാലയിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ്; ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റം, അശ്വിന് നൂറാം ടെസ്റ്റ്
Thursday, March 7, 2024 10:11 AM IST
ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഫീൽഡിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

യുവതാരം ദേവ്ദത്ത് പടിക്കൽ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ധരംശാല ടെസ്റ്റിനുണ്ട്. മലയാളി വേരുകളുള്ള ദേവ്ദത്ത് പടിക്കൽ മധ്യനിര ബാറ്ററായാണ് ടീമിൽ ഇടംപിടിച്ചത്.

ഈ പരന്പരയിൽ മൂന്ന് പേർക്ക് അരങ്ങേറ്റത്തിനുള്ള അവസരം ഇന്ത്യ നൽകിയിരുന്നു. രജത് പാട്ടിദാർ, സർഫറാസ് ഖാൻ, വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറെൽ എന്നിവരാണ് പരന്പരയിൽ ഇന്ത്യക്കായി അരങ്ങേറിയത്. ലഭിച്ച അവസരം ഇതുവരെ മുതലാക്കാത്ത പാട്ടിദാറിനു പകരമാണ് ദേവ്ദത്ത് പടിക്കിൽ എത്തിയത്. റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ വിശ്രമം ലഭിച്ച പേസർ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി.

ഇന്ത്യൻ സ്പിന്നർ ആർ. അശ്വിനും ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയ്ക്കും ഇന്ന് നൂറാം ടെസ്റ്റാണ്. കുടുംബാംഗങ്ങൾക്കൊപ്പമെത്തിയ അശ്വിന് രാഹുൽ ദ്രാവിഡ് നൂറാം ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചു.

റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ കളിച്ച സംഘത്തിൽ ഒരു മാറ്റംവരുത്തിയാണ് ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചത്. ഒല്ലി റോബിൻസണിനു പകരം പേസർ മാർക്ക് വുഡ് ടീമിൽ ഉൾപ്പെട്ടു.

ധരംശാലയിലേത് ഫ്ളാറ്റ് വിക്കറ്റാണെന്നാണ് റിപ്പോർട്ട്. എന്നാൽ, പേസർമാർക്ക് ആദ്യ മണിക്കൂറുകളിൽ അകമഴിഞ്ഞ പിന്തുണ ലഭിക്കും. എല്ലാ ദിവസവും ഇതായിരിക്കും പിച്ചിന്‍റെ സ്വഭാവം എന്നാണ് റിപ്പോർട്ട്. കാലാവസ്ഥയുടെ ആനുകൂല്യമാണ് പേസർമാർക്ക് ലഭിക്കുക. പാരന്പര്യമായി പേസർമാർക്ക് മുൻതൂക്കം നൽകുന്നതാണ് ധരംശാലയിലെ പിച്ച്. എന്നുവച്ച് സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കില്ല എന്നല്ല.


പരന്പര ഇതിനോടകം ഇന്ത്യ 3-1ന് സ്വന്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ജയത്തോടെ പരന്പര അവസാനിപ്പിച്ച് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്‍റ് വ്യത്യാസം വർധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. നിലവിൽ 64.58 പോയിന്‍റ് ശതമാനവുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 60 പോയിന്‍റ് ശതമാനവുമായി ന്യൂസിലൻഡ് രണ്ടാമതും 59.09 ശതമാനവുമായി ഓസ്ട്രേലിയ മൂന്നാമതുമാണ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ദേവ്ദത്ത് പടിക്കൽ, രവീന്ദ്ര ജഡേജ, സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്ര അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റൊ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ), ടോം ഹാർട്ട്‌ലി, മാർക്ക് വുഡ്, ജയിംസ് ആൻഡേഴ്സണ്‍, ഷൊയ്ബ് മാലിക്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<