പത്മജയ്ക്ക് കോൺഗ്രസിൽ അവഗണനയോ, അറിയില്ലെന്ന് തിരുവഞ്ചൂർ
പത്മജയ്ക്ക് കോൺഗ്രസിൽ അവഗണനയോ, അറിയില്ലെന്ന് തിരുവഞ്ചൂർ
Thursday, March 7, 2024 7:27 PM IST
കോട്ടയം: ബിജെപിയിലേക്ക് കളംമാറിയ പത്മജ വേണുഗോപാലിന് കോൺഗ്രസിൽ അവഗണന നേരിട്ടുവെന്ന ആരോപണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പത്മജയുടെ പാർട്ടി മാറ്റത്തോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പത്മജയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണെന്ന ആരോപണം അദ്ദേഹം തള്ളി. അങ്ങനെയായിരുന്നെങ്കിൽ പാർട്ടി അച്ചടക്ക സമിതി അധ്യക്ഷൻ എന്ന നിലയിൽ തനിക്ക് പത്മജ പരാതി നൽകണമായിരുന്നു. തനിക്ക് ഒരു പരാതിയും അവർ ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


മലയോര പ്രദേശങ്ങളിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാർ ശാസ്ത്രീയ സമീപനം സ്വീകരിക്കണമെന്നും ഇതര സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന മാതൃകകൾ ഇതിനായി കേരളം സ്വീകരിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<