അനില്‍ ആന്‍റണി ബിജെപിക്ക് ബുദ്ധിമുട്ടായതിന്‍റെ ഇരട്ടി പത്മജയാകും: പി.എം.എ.സലാം
അനില്‍ ആന്‍റണി ബിജെപിക്ക് ബുദ്ധിമുട്ടായതിന്‍റെ ഇരട്ടി പത്മജയാകും: പി.എം.എ.സലാം
Thursday, March 7, 2024 8:55 PM IST
മലപ്പുറം: അനിൽ ആന്‍റണി ബിജെപിക്ക് ഉണ്ടാക്കിയതിന്‍റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ വേണുഗോപാൽ ഉണ്ടാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ബിജെപിക്ക് ബുദ്ധി ഉപദേശിക്കുന്നവരെ കുറിച്ചും അത് അനുസരിക്കുന്ന നേതാക്കളെ കുറിച്ചും ഓര്‍ത്താണ് തനിക്ക് സഹതാപം.

ബിജെപിയിലേക്ക് അടുത്തിടെ എത്തിയ പി.സി.ജോർജും അനിൽ ആന്‍റണിയും ജനപിന്തുണ ഇല്ലാത്തവരാണ്. ഇവരുടെ പാർട്ടി പ്രവേശനത്തിന് നല്ല പ്രചാരണം കിട്ടിയെങ്കിലും ബിജെപിക്ക് എന്തു ഗുണമുണ്ടായി എന്നും അദ്ദേഹം ചോദിച്ചു. ഇതിന്‍റെ മൂന്നാം വേർഷനാണ് പത്മജ.

പത്മജക്ക് അർഹമായ അംഗീകാരം കോണ്‍ഗ്രസ് പാർട്ടി നല്‍കിയിട്ടുണ്ട്. ലോക്സഭയിലേക്കും നിയമസഭയിലേയ്ക്കുമായി മൂന്ന് തവണ മത്സരിക്കാനുള്ള അവസരം കൊടുത്തു. കെ. കരുണാകരന്‍റെ മകളായി ജനിച്ചു എന്നത് മാത്രമാണ് അവരുടെ രാഷ്‌ട്രീയ പാരമ്പര്യം. പത്മജയുടെ പോക്ക് യുഡിഎഫിന് ഒരു ക്ഷീണവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ ഇത്തരം ആളുകള്‍ വേഗം പോകുന്നതാണ് നല്ലത്. വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കുന്ന സിപിഎം പശ്ചിമ ബംഗാളിൽ പാർട്ടി മുഴുവനായും ബിജെപിയിലേക്ക് പോയ കാര്യം ഓർക്കണമെന്നും പി.എം.എ.സലാം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<