പത്മജയുടെ പാര്‍ട്ടിമാറ്റം; കോണ്‍ഗ്രസ് ഞെട്ടലില്‍
പത്മജയുടെ പാര്‍ട്ടിമാറ്റം; കോണ്‍ഗ്രസ് ഞെട്ടലില്‍
Thursday, March 7, 2024 9:24 PM IST
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പു പ്രഖ്യാപനം വിളിപ്പാടകലെ എത്തിനില്‍ക്കെ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നതിന്‍റെ ഞെട്ടലിലാണ് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് അന്തരിച്ച കെ. കരുണാകരന്‍റെ മകള്‍ പത്മജയുടെ തീരുമാനം രാഷ്ട്രീയ രംഗത്തും അന്പരപ്പാണ് ഉണ്ടാക്കിയത്.

സംസ്ഥാനത്തുനിന്നു പരമാവധി സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസ് ആഞ്ഞുപിടിക്കുന്നതിനിടെ കെ. മുരളീധരന്‍ എംപിയുടെ സഹോദരി കൂടിയായ പത്മജയുടെ അപ്രതീക്ഷിത പ്രഖ്യാപനം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറെപ്പേര്‍ ഇതിനകം ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. അതിനിടെയാണു കേരളത്തിലും കൂടുമാറ്റം. മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു.

കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു അനിലിന്‍റെ കൂടുമാറ്റം. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് നിലവിൽ അനില്‍. അനിലിന്‍റേതു പോലെയാണ് പത്മജയുടെ കളംമാറ്റവും. കരുണാകരനെന്ന മഹാമേരുവിന്‍റെ മകള്‍ ബിജെപിയിലെത്തുന്നത് രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

തൃശൂർ ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നു നില്‍ക്കുകയായിരുന്നു കഴിഞ്ഞ കുറച്ചുകാലമായി പത്മജ. 2004-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുകുന്ദപുരത്തുനിന്നു ലോക്‌സഭയിലേക്കും 2016, 2021 വർഷങ്ങളിൽ തൃശൂരിൽ നിന്നും നിയമസഭയിലേക്കും മല്‍സരിച്ചിരുന്നെങ്കിലും വിജയം കണ്ടെത്താന്‍ പത്മജയ്ക്ക് കഴിഞ്ഞിരുന്നില്ല.


തനിക്കു വാഗ്ദാനം നല്‍കിയിരുന്ന രാജ്യസഭാസീറ്റ് നല്‍കാത്തതും ജൂണിയര്‍ നേതാക്കളെ രാജ്യസഭയിലേക്ക് അയച്ചതും പത്മജയെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ റാലിക്കിടെ പത്മജ, പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ കയറുന്നത് നേതാക്കള്‍ തടഞ്ഞതാണ് കോണ്‍ഗ്രസ് നേതൃത്വവുമായി അകലാനുള്ള മറ്റൊരു കാരണം.

കരുണാകരന്‍റെ സ്മാരക നിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നതും പാര്‍ട്ടി മാറ്റത്തിനു കാരണമായതായി കേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വം തന്നെ അവഗണിക്കുന്നതായി അടുത്ത സുഹൃത്തുക്കളോടു പത്മജ പറഞ്ഞിരുന്നു.

രാജ്യസീറ്റ് നല്‍കണമെന്ന ആവശ്യം മുന്നോട്ടുവച്ചാണ് പത്മജ ബിജെപി പാളയത്തിലേക്ക് ചേക്കേറിയതെന്ന വിവരവുണ്ട്. എന്നാൽ ഇക്കാര്യങ്ങളെല്ലാം പത്മജ നിഷേധിച്ചു. ഉപാധികൾ ഒന്നുമില്ലാതെയാണ് തന്‍റെ ബിജെപി പ്രവേശനമെന്നാണ് പത്മജയുടെ വാദം. ചാലക്കുടിയിൽ മത്സരിക്കുമെന്ന വാർത്തകളും അവർ നിഷേധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<