കേന്ദ്ര സർക്കാർ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ഡിഎ നാലുശതമാനം വർധിപ്പിച്ചു
കേന്ദ്ര സർക്കാർ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ഡിഎ നാലുശതമാനം വർധിപ്പിച്ചു
Thursday, March 7, 2024 10:05 PM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. 2024 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന നടപ്പാക്കുന്നത്.1.5കോടി ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത നാലു ശതമാനമാണ് വർധിപ്പിച്ചത്.

ഇതോടെ ഡിഎ അടിസ്ഥാന ശമ്പളത്തിന്‍റെ അമ്പത് ശതമാനമായി ഉയർന്നു. ഡിഎ വർധിപ്പിച്ചതോടെ സർക്കാർ ജീവനക്കാരുടെ ട്രാൻസ്പോർട്ട് അലവൻസ്, കാന്‍റീൻ അലവൻസ്, ഡെപ്യൂട്ടേഷൻ അലവൻസ് എന്നിവയും മറ്റ് അലവൻസുകളും 25 ശതമാനം വരെ വർധിച്ചു.

ജീവനക്കാരുടെ വീട്ടുവാടക അലവൻസ് 27 ശതമാനത്തിന് പകരം അവരുടെ അടിസ്ഥാന ശമ്പളത്തിന്‍റെ 30 ശതമാനമായിരിക്കും. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ 25 ശതമാനം വരെ വർധിച്ചു . തീരുമാനം സർക്കാർ ഖജനാവില്‍ പ്രതിവർഷം 12,869 കോടി രൂപയുടെ മൊത്തം ബാധ്യത വരുത്തും.


48 ലക്ഷത്തോളം ജീവനക്കാർ കേന്ദ്ര സർക്കാരിനു കീഴില്‍ ജോലി ചെയ്യുന്നുണ്ട്. ഇത് കൂടാതെ കേന്ദ്രസർക്കാരില്‍ നിന്ന് പെൻഷൻ വാങ്ങുന്ന പെൻഷൻകാരുടെ എണ്ണം 68 ലക്ഷത്തോളം വരും. കേന്ദ്രമന്ത്രിസഭ പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയുടെ കാലാവധി 2025 മാർച്ച്‌ 31 വരെ നീട്ടി.

ഈ സ്കീമിന് കീഴില്‍, സ്ത്രീ ഗുണഭോക്താക്കള്‍ക്ക് ഒരു വർഷത്തില്‍ 12 സബ്‌സിഡി എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കും. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴില്‍, സ്ത്രീ ഗുണഭോക്താക്കള്‍ക്ക് 14.2 കിലോ ഗാർഹിക എല്‍പിജി സിലിണ്ടറിന് 300 രൂപ സബ്‌സിഡി ലഭിക്കും
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<