വാഹനം കഴുകിയാലും ചെടി നനച്ചാലും പിഴ 5,000; കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ് ബംഗളൂരു
വാഹനം കഴുകിയാലും ചെടി നനച്ചാലും പിഴ 5,000; കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ് ബംഗളൂരു
Friday, March 8, 2024 3:39 PM IST
ബംഗളൂരു: കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബംഗളൂരുവിൽ കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ.

വാഹനം കഴുകൽ, ചെടിനനയ്ക്കൽ, നിർമാണപ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് കർണാടക വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് 5,000 രൂപ പിഴ ചുമത്താനും തീരുമാനിച്ചു.

വേനൽക്കാലത്തിന്‍റെ തുടക്കത്തിൽതന്നെ ബംഗളൂരു നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. നഗരത്തിലെ മൂവായിരത്തിലധികം കുഴല്‍ക്കിണറുകളാണ് വറ്റിയത്. കഴിഞ്ഞ മൺസൂൺ സീസണിൽ മഴ ലഭ്യത കുറഞ്ഞതാണ് തിരിച്ചടിയായത്.


വെള്ളം ഉപയോഗിക്കുന്നതിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് റസിഡൻഷ്യൽ സൊസൈറ്റികൾ നിർദേശം നൽകിയിട്ടുണ്ട്. വെള്ളം ഉപയോഗിക്കുന്നതില്‍ നിരവധി നിയന്ത്രണങ്ങളാണ് അപ്പാര്‍ട്ട്മെന്‍റുകളും സ്ഥാപനങ്ങളും കൊണ്ടുവന്നിട്ടുള്ളത്.

അതേസമയം, കുടിവെള്ള ക്ഷാമത്തിനു പിന്നാലെ ഭരണകക്ഷിയായ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി നേതാക്കളും രംഗത്തെത്തി. എന്തുവില കൊടുത്തും ബംഗളൂരുവിലേക്ക് മതിയായ ജലവിതരണം സർക്കാർ ഉറപ്പാക്കുമെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<