തൃശൂരിൽ ഒരൊറ്റ രാത്രികൊണ്ട് മുരളി പോസ്റ്ററുകൾ നിറഞ്ഞു
തൃശൂരിൽ ഒരൊറ്റ രാത്രികൊണ്ട് മുരളി പോസ്റ്ററുകൾ നിറഞ്ഞു
Saturday, March 9, 2024 7:51 PM IST
തൃശൂർ: ഔദ്യോഗിക പ്രഖ്യാപനം വന്ന ആ ഒരൊറ്റ രാത്രി ധാരാളമായിരുന്നു തൃശൂർ ലോക്സഭ മണ്ഡലത്തിലെന്പാടും യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്‍റെ പോസ്റ്റുകൾ നിറയാൻ. ടി.എൻ.പ്രതാപനു വേണ്ടി പോസ്റ്റർ പതിക്കലും ചുവരെഴുത്തുമായി കോണ്‍ഗ്രസ് പ്രവർത്തകർ സജീവമായിരിക്കുന്പോഴാണ് വടകരയിൽ നിന്നും കെ.മുരളീധരൻ തൃശൂരിലേക്ക് സർപ്രൈസ് സ്ഥാനാർഥിയായി എത്തുന്നുവെന്ന സൂചന വന്നത്.

വൈകാതെ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും മുരളിക്ക് തൃശൂരിൽ മത്സരിക്കാൻ അതൃപ്തിയെന്ന വാർത്തകൾ വന്നതോടെ മുരളിയോ പ്രതാപനോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമായി. എന്നാൽ പ്രതാപൻ തന്നെ മുരളിക്കു വേണ്ടി ചുവരെഴുത്ത് തുടങ്ങിവെച്ചതോടെ തൃശൂരിലേക്ക് മുരളി തന്നെ എന്നുറപ്പായി. വെള്ളിയാഴ്ച വൈകിട്ട് സ്ഥാനാർഥി പട്ടിക പുറത്തുവന്ന് തൃശൂർ മുരളിക്ക് എന്ന സ്ഥിരീകരിച്ചതോടെ പ്രചരണമാറ്റം യുദ്ധകാലടിസ്ഥാനത്തിലായിരുന്നു.

ചുവരുകളിൽ എഴുതപ്പെട്ട പ്രതാപന്‍റെ പേരിനു മുകളിൽ വെള്ള പെയന്‍റടിച്ച് മുരളിയുടെ പേര് എഴുതിച്ചേർത്തു. മുരളീധരനെ വിജയിപ്പിക്കുകയെന്ന് മണ്ഡലത്തിന്‍റെ പേരു വയ്ക്കാതെയുള്ള പോസ്റ്ററുകൾ വടകരയിൽ നിന്ന് തൃശൂരിലെത്തിച്ചത് അതിവേഗം മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചു.


തൃശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.മുരളീധരനെ എന്ന് പ്രിന്‍റു ചെയ്ത പോസ്റ്റുകൾ അപ്പോഴേക്കും തയാറായിക്കഴിഞ്ഞിരുന്നു. അവയും മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലും വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന സ്ഥലങ്ങളിലും നിരത്തിയൊട്ടിച്ചു.

ശിവരാത്രിക്ക് ഉറക്കമൊഴിച്ചവരും വെള്ളിയാഴ്ച ഉറങ്ങിയവരും ഇന്ന് പുലർച്ചെ കണി കണ്ടത് തൃശൂർ നഗരത്തിലും മണ്ഡലത്തിലെന്പാടും നിറഞ്ഞിരിക്കുന്ന മുരളീധരന്‍റെ പോസ്റ്ററുകളാണ്. വടകരയിൽ നിന്ന് തൃശൂരിലേക്ക് മുരളി ഇന്നുരാവിലെ പതിനൊന്നരയോടെ ട്രെയിൻ മാർഗമെത്തി.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ജില്ലയിലെ മുതിർന്ന നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേരാണ് മുരളിയെ സ്വീകരിക്കാൻ എത്തിയിരുന്നത്. റോഡ് ഷോ അടക്കമുള്ള പ്രചരണപരിപാടികളോടെ തെരഞ്ഞെടുപ്പ് കളത്തിലേക്ക് മുരളി ഇറങ്ങിക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<