വ­ന്യമൃ­ഗ ശല്യം; അന്തര്‍ സംസ്ഥാന സഹകരണ ചാര്‍­ട്ടറില്‍ ഒ­പ്പുവ­ച്ച് കേ­ര­ളവും കർണാടകയും
വ­ന്യമൃ­ഗ ശല്യം; അന്തര്‍ സംസ്ഥാന സഹകരണ ചാര്‍­ട്ടറില്‍ ഒ­പ്പുവ­ച്ച് കേ­ര­ളവും കർണാടകയും
Sunday, March 10, 2024 4:03 PM IST
ബ­ന്ദി­പ്പൂർ: വ­ന്യമൃ­ഗ ശല്യം ത­ട­യാ­നു­ള്ള ഉ­ട­മ്പ­ടി­യില്‍ ഒ­പ്പുവ­ച്ച് കേ­ര­ളവും കർണാടകയും. വനം മന്ത്രി എ.കെ.ശശീന്ദ്രന്‍, കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ എ­ന്നി­വ­രാ­ണ് അന്തര്‍ സംസ്ഥാന സഹകരണ ചാര്‍­ട്ടറില്‍ ഒ­പ്പു­വ­ച്ച­ത്.

അ­തിവേ­ഗ ഇ­ട­പെ­ട­ലിനും വിവ­ര­കൈ­മാ­റ്റം വേ­ഗ­ത്തി­ലാ­ക്കാനും ല­ക്ഷ്യ­മി­ട്ടാ­ണ് ഉ­ട­മ്പ­ടി. ബ­ന്ദി­പ്പൂ­രി­ലാ­ണ് കേരളം , കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ കോര്‍ഡിനേഷന്‍ യോ­ഗം ചേർന്നത്.

ത­മി­ഴ്‌­നാ­ട് വ­നം­മന്ത്രി യോ­ഗ­ത്തി­ന് എ­ത്താ­തി­രു­ന്ന­തി­നാല്‍ ക­രാ­റില്‍ ഒ­പ്പു­വ­ച്ചില്ല. മ­ന്ത്രി­ക്ക് പ­കരം മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥനാണ് എത്തിയ­ത്.

കരാറിന്‍റെ ഭാഗമായി വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കും.

ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയ 4 ലക്ഷ്യങ്ങള്‍

1. മനുഷ്യ- വന്യമൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തുക. വന്യമൃഗ ശല്യത്തിന്‍റെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്‌നം ലഘൂകരിക്കുന്നതിനുള്ള വഴികള്‍ തേ­ടു­ക

2. പ്രശ്‌നങ്ങളില്‍ നടപടിയെടുക്കുന്നതിലെ കാല താമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിന് നട­പടി

3. വിഭവ സഹകരണം. വിവരം വേഗത്തില്‍ കൈമാറല്‍, വിദഗ്ധ സേവനം ഉറപ്പാക്കല്‍

4. വിഭവശേഷി വികസനം , അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക.

അന്തര്‍ സംസ്ഥാന ഏകോപന സമിതിയുടെ പ്രവര്‍ത്തന രീതി

1. ഒരു നോഡല്‍ ഓഫീസര്‍

2. സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ അസി. നോഡല്‍ ഓഫീസര്‍മാര്‍

3. ഒരു ഉപദേശക സമിതി

4. മൂന്ന് സംസ്ഥാനത്ത് നിന്നും അംഗങ്ങള്‍ 5. വര്‍ക്കിങ് ഗ്രൂപ്പ്­ (പ്രശ്‌ന മേഖലയില്‍ ഇടപെടാന്‍ )

അതേസമയം, വന്യമൃഗശല്യം തടയുന്നതിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ ആരോപിച്ചു. റെയിൽ ഫെൻസിംഗിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്നും പിന്നെ എങ്ങനെ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാൻ കഴിയുമെന്നും ഈശ്വര്‍ ഖണ്‍ഡ്രെ ചോദിച്ചു.

കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചു കൊണ്ട് കേന്ദ്ര വനം നിയമത്തിൽ കാലോചിതമായ മാറ്റം വേണമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകൾ മുൻപുള്ള സാഹചര്യമല്ല ഇന്നുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് എല്ലാ അധികാരങ്ങളും നൽകിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചരണം ഉണ്ട്. എന്നാൽ അവർ പാലിക്കേണ്ടതായ നിരവധി മാനദണ്ഡങ്ങൾ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<