പൗരത്വ നിയമഭേദഗതി: ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
പൗരത്വ നിയമഭേദഗതി: ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Wednesday, March 13, 2024 8:41 AM IST
ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേയുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാരായ മുസ്‌ലിം ലീഗും ഡിവൈഎ്ഫെഎയും കോടതിയോട് അപേക്ഷിക്കും.

ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിലാകും ആവശ്യമുയര്‍ത്തുക. രാവിലെ പത്തരയ്ക്ക് സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കുന്നതിനുള്ള അപേക്ഷ ഡിവൈഎഫ്ഐയും ലീഗും ഇതിനകം നല്‍കിയിട്ടുണ്ട്.

കേരളവും സുപ്രീം കോടതിയില്‍ സമാന ആവശ്യം ഉയര്‍ത്തും. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജി കോടതി 2020ല്‍ തന്നെ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതിനിയമം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയ ഉറപ്പ്. ഇതിന് വിരുദ്ധമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിജ്ഞാപനമെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് പൗരത്വ നിയമമെന്നും ഒരു മതത്തെ മാത്രം നിര്‍ത്തി പൗരത്വം നല്‍കുന്നത് പ്രഥമ ദൃഷ്ട്യ ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.


തിങ്കളാഴ്ചയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തില്‍വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. 2014 ഡിസംബര്‍ 31 ന് മുമ്പ് രാജ്യത്ത് കുടിയേറിയ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് (ക്രിസ്ത്യന്‍, ഹിന്ദു, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി) ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനായാണ് ഈ ഭേദഗതി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<