2029 മു­തല്‍ ഒറ്റ തെ­ര­ഞ്ഞെ­ടു­പ്പി­ന് ശി­പാര്‍ശ: റാം നാ­ഥ് കോ­വി­ന്ദ് അ­ധ്യ­ക്ഷനാ­യ സ­മി­തി റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ചു
2029 മു­തല്‍ ഒറ്റ തെ­ര­ഞ്ഞെ­ടു­പ്പി­ന് ശി­പാര്‍ശ: റാം നാ­ഥ് കോ­വി­ന്ദ് അ­ധ്യ­ക്ഷനാ­യ സ­മി­തി റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ചു
Thursday, March 14, 2024 3:21 PM IST
ന്യൂ­ഡല്‍ഹി: ഒ­രു രാ­ജ്യം, ഒ­രു തെ­ര­ഞ്ഞെ­ടു­പ്പ് വി­ഷ­യ­ത്തെ­ക്കു­റി­ച്ച് പഠി­ച്ച സ­മി­തി രാ­ഷ്ട്ര­പ­തി­ ദ്രൗപതി മുർമുവിന് റി­പ്പോര്‍­ട്ട് കൈ­മാ­റി. 2029 മു­തല്‍ രാ­ജ്യ­ത്തെ ലോ­ക്‌­സഭാ, നി­യ­മസ­ഭാ തെ­ര­ഞ്ഞെ­ടു­പ്പു­കള്‍ ഒ­ന്നി­ച്ച് ന­ട­ത്താന്‍ ശി­പാര്‍­ശ ചെ­യ്യു­ന്ന റി­പ്പോര്‍­ട്ടാ­ണ് കൈ­മാ­റി­യ­ത്. തദ്ദേ­ശ തെ­ര­ഞ്ഞെ­ടു­പ്പു­കള്‍ കൂ­ടി ഇതി­നോ­ട് ചേര്‍­ക്കുന്ന­ത് അ­ഞ്ച് വര്‍­ഷ­ത്തേ­­ക്ക് കൂ­ടി നീ­ട്ടി­വ­യ്­ക്കാ­മെ­ന്നാ­ണ് സ­മി­തി­യു­ടെ ശി­പാര്‍ശ.

ഒ­രു രാജ്യം, ഒ­രു തെ­ര­ഞ്ഞെ­ടു­പ്പ് എ­ന്ന ആശ­യം ന­ട­പ്പാ­ക്കാന്‍ ഭ­ര­ണ­ഘ­ട­ന­യില്‍ നി­രവ­ധി മാ­റ്റ­ങ്ങള്‍ നിര്‍­ദേ­ശി­ക്കു­ന്ന റി­പ്പോര്‍­ട്ടാണ് മുന്‍ രാ­ഷ്ട്രപ­തി റാം നാ­ഥ് കോ­വി­ന്ദ് അ­ധ്യ­ക്ഷനാ­യ സ­മി­തി രാ­ഷ്ട്ര­പ­തി­ക്ക് സ­മര്‍­പ്പി­ച്ചത്. ആര്‍ക്കും ഭൂ­രി­പ­ക്ഷ­മില്ലാ­ത്ത തൂ­ക്കു­സ­ഭ­യാ­ണെ­ങ്കില്‍ അ­വി­ടെ വീണ്ടും തെ­ര­ഞ്ഞെ­ടു­പ്പ് ന­ട­ത്താം. സര്‍­ക്കാ­രു­കള്‍ ഇ­ട­യ്­ക്ക് വീ­ഴു­ന്ന സാ­ഹ­ച­ര്യ­മു­ണ്ടാ­യാല്‍ ബാ­ക്കി­യു­ള്ള കാ­ലാ­വ­ധി­ക്ക് വേ­ണ്ടി മാ­ത്ര­മാ­യി തെ­ര­ഞ്ഞെ­ടു­പ്പ് ന­ട­ത്ത­ണം.

ഒറ്റ തെ­ര­ഞ്ഞെ­ടു­പ്പ് നടപ്പാക്കാൻ വേണ്ടി പ­ല നി­യ­മ­സ­ഭ­ക­ളു­ടെയും കാ­ലാവ­ധി വെ­ട്ടി­ക്കു­റ­യ്­ക്കു­കയോ നീ­ട്ടു­കയോ ചെ­യ്യു­ന്ന കാര്യം ആ­ലോ­ചി­ക്ക­ണ­മെന്നും റി­പ്പോര്‍­ട്ടില്‍ പ­റ­യു­ന്നു. ഇ­തോ­ടെ കേര­ളം അ­ട­ക്ക­മു­ള്ള സം­സ്ഥാ­ന­ങ്ങ­ളില്‍ അ­ടു­ത്ത തെ­ര­ഞ്ഞെ­ടു­പ്പി­ന് ശേ­ഷ­മു­ള്ള നി­യ­മ­സ­ഭ­യു­ടെ കാ­ലാവ­ധി മൂ­ന്ന് വര്‍­ഷ­മാ­യി ചു­രു­ക്കേ­ണ്ടി വ­രും.


തെ­ര­ഞ്ഞെ­ടു­പ്പു­കള്‍ ഒ­ന്നി­ച്ച് ന­ട­ത്തു­ന്ന­തി­നു­ള്ള നിര്‍­ദേ­ശം ന­ട­പ്പാ­ക്കാന്‍ പ്ര­ത്യേ­ക സ­മി­തി രൂ­പീ­ക­രി­ക്കാ­നാ­ണ് നിര്‍­ദേ­ശം. എല്ലാ തെ­ര­ഞ്ഞെ­ടു­പ്പു­കള്‍­ക്കു­മാ­യി ഒറ്റ വോ­ട്ടര്‍പട്ടി­ക മ­തി­യെന്നും സ­മി­തി­യു­ടെ ശി­പാര്‍­ശ­യി­ലുണ്ട്.

ഏഴു മാസത്തെ പഠനത്തിനുശേഷമാണ് 18,626 പേജുകളുള്ള റിപ്പോര്‍­ട്ട് സ­മി­തി ത­യാ­റാ­ക്കി­യ­ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്‌­സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ എന്‍.കെ. സിംഗ്, മുന്‍ ലോക്‌­സഭാ ജനറല്‍ സെക്രട്ടറി സുബാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താ­രി സ­മി­തി­യില്‍ അം­ഗ­ങ്ങ­ളാ­യി­രുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<