സിഎഎ സംഘപരിവാറിന്‍റെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗം: മുഖ്യമന്ത്രി
സിഎഎ സംഘപരിവാറിന്‍റെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗം: മുഖ്യമന്ത്രി
Thursday, March 14, 2024 8:13 PM IST
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംഘപരിവാറിന്‍റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുസ്മൃതിയെ പ്രതിഷ്ടിക്കുന്ന സംഘപരിവാർ തലച്ചോറാണ് ഇതിനുപിന്നിൽ. ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് സിഎഎ എന്ന് അദ്ദേഹം പറഞ്ഞു.

മുസ്‌ലീം പൗരന്മാരെ രണ്ടാംതരം പൗരന്മാരായി കണുന്നതാണ് സിഎഎ. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല. ഇത് ജനവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ സങ്കൽപ്പം ഭരണഘടനയുടെ പരിഗണനയിലുള്ളതല്ല. ഭരണഘടനയുടെ 14, 21, 25 ഈ വകുപ്പുകളുടെയും ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായ മതേതരത്വത്തിന്‍റെയും ലംഘനമാണ് ഈ നിയമം. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഇന്ത്യൻ ഭൂപ്രദേശത്ത് എല്ലാവർക്കും നിയമത്തിനു മുന്നിൽ സമത്വം, തുല്യമായ നിയമസംരക്ഷണം എന്നിവ ഉറപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമപരമായ തുടർ നടപടിക്ക് കേരളം തയാറാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ചാണ് ചട്ടമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ നിയമം പാർലമെന്‍റിൽ പാസാക്കിയപ്പോൾ തന്നെ കേരളം ശക്തമായ നിലപാട് സ്വീകരിച്ചു.

ഇത് നടപ്പാക്കില്ലെന്ന് തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. ഈ നിയമം റെദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും കേരളമാണന്ന് പിണറായി വിജയൻ പറഞ്ഞു.

മതാടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാനാകില്ല. സംഘപരിവാറിന്‍റെ ഹീന നടപടി അന്താരാഷ്ട്ര തലത്തിൽ വരെ വിമർശിക്കപ്പെടുകയാണ്. മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും ഒരു സർക്കാരിനും കൊണ്ടുവരാനാകില്ല. കുടിയേറ്റക്കാരെ എങ്ങനെയാണ് മുസ്‌ലീങ്ങളെന്നും മുസ്‌ലീം ഇതര വിഭാഗമെന്നും വേർതിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.


അയൽരാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കിൽ ആ രാജ്യങ്ങളിൽ പീഡനം നേരിടുന്ന മുസ്‌ലീം ന്യൂനപക്ഷങ്ങളെ എന്തുകൊണ്ടാണ് ഉൾപ്പെടുത്താത്തത്. പാക്കിസ്ഥാനിലെ അഹമ്മദീയ മുസ്‍ലീങ്ങൾ, അഫ്ഗാനിസ്ഥാനിലെ അസര വിഭാഗക്കാർ, മ്യാൻമറിലെ റോഹിങ്ക്യൻ വംശജർ, ശ്രീലങ്കയിലെ തമിഴ് വംശജർ എന്നിവരെല്ലാം പൗരത്വത്തിന്‍റെ പടിക്കു പുറത്താകുന്നത് പൗരത്വ ഭേദഗതി നിയമത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യമാണ് വെളിവാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ന്യായ്‌യാത്ര നടത്തുന്ന രാഹുൽ ഇതൊന്നും അറിയുന്നില്ല. സിഎഎ നിയമം നടപ്പാക്കിയതിലെ സമയം മാത്രമാണ് കെ.സി. വേണുഗോപാലിന് പ്രശ്നം. നിയമത്തിനെതിരേ നാവനക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആലപ്പുഴയിൽ കെ.സി വേണുഗോപാൽ വിജയിച്ചാൽ ബിജെപിക്കാണ് നേട്ടം. എന്നാൽ ജനങ്ങൾ അത് കണക്കിലെടുത്ത് വോട്ടുചെയ്യും.

വന്യജീവി പ്രശ്നത്തിൽ 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നു. 36 ഇടങ്ങളിൽ‌ എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്താൻ വാട്സാപ്പ് ഗ്രൂപ്പുകൾ. 900 താത്കാലിക വാച്ചർമാരെയും നിയമിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. അതിൽ എൽഡിഎഫ് വിജയിക്കും. ബിജെപി പിന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<